രണ്ടാഴ്ച മുന്പ് രൂപയുടെ മൂല്യം 83.50ന് അടുത്ത് എത്തിയിരുന്നു. എന്നാൽ, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളെ തുടർന്ന് എണ്ണവില ഉയർന്നത് രൂപയെ സ്വാധീനിച്ചു. ഒക്ടോബറിൽ മാത്രം ഇതുവരെ 10 ശതമാനത്തിലധികം ഉയർന്നു.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് ഓയിലിന്റെ വില വ്യാഴാഴ്ച 3.5 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 79.1 ഡോളറായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി നടത്തിയ ഇടപെടലുകളാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം 84 എന്ന നിലവാരത്തിനു മുകളിൽ പിടിച്ചുനിർത്താൻ സഹായിച്ചത്.