ഓണവിപണി ലക്ഷ്യമാക്കി ചേലക്കരയിലെ കർഷകർ
Saturday, June 15, 2024 1:31 AM IST
പഴയന്നൂർ: കാലാവസ്ഥ ചതിച്ച് കടക്കെണിയിലായ ചേലക്കര മേഖലയിലെ പച്ചക്കറികർഷകർ ഓണവിപണിക്കെങ്കിലും കടക്കെണിയിൽനിന്ന് കരകയറ്റണേ എന്ന പ്രാർഥനയോടെ ഇത്തവണയും പയർകൃഷി നടത്തുകയാണ്.

ആദ്യ വിളയായി ചെയ്ത പാവയ്ക്ക കൃഷിയിൽ പണിക്കൂലിക്കുള്ള വിളവുപോലും ലഭിക്കാതെ കൃഷി നശിക്കുകയായിരുന്നു. ചൂട് അധികരിച്ചപ്പോൾ വൈ റസ് രോഗവും മുരടിപ്പും വന്ന് ചെടികൾ പാടേ നശിച്ചതാണു കാരണമായത്.

വിളയിറക്കാനും പന്തലിനും ഒക്കെയായി ഒരേക്കറിന് രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചത് ഓരോരുത്തർക്കും നഷ്ടമായി. ഇത്തവണ പലരും രണ്ടാം വിളയായി പയറാണ് കൃഷിചെയ്തിരിക്കുന്നത്. പഴയ തടത്തിലും പന്തലിലുംതന്നെ പയർ കയറ്റാനുള്ള രീതിയിൽ കൃഷി ചെയ്യുന്നതിനാൽ അതിന്‍റെ ചെലവെങ്കിലും കുറയുമെന്ന കാരണവുമുണ്ട്.

ആലത്തൂരിലെ വിഎഫ്പിസി കെയിൽനിന്നു വാങ്ങിയ കർണാ ടക യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത അറക്കാ മംഗള ഇനത്തിൽപ്പെട്ട പയർ വിത്താണ് പല കർഷകരും കൃഷി ചെയ്തിട്ടുള്ളത്. ഒരു കിലോ വിത്തിന് 1500 രൂപയാണ് വില.

വിത്ത് നട്ടാൽ 110 ദിവസം വരെയാണ് ആയുസ്. അറുപത് ദിവസം കഴിയുമ്പോഴാണ് പയർ പറിച്ചു തുടങ്ങു ക. ഒന്നിടവിട്ട ദിവസങ്ങളിലാണ് വിളവെടുക്കാം. കൃഷിയുടെ മൊത്തം വിളവെടുപ്പിൽ ഒരേക്കറിൽ നിന്ന് ശരാശരി രണ്ടര ടണ്ണാണ് പ്രതീക്ഷ.