ബിജെപിയുടെ വോട്ടുനേട്ടം ചർച്ചചെയ്ത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
Saturday, June 22, 2024 1:42 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ‌ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നേറ്റം ചർച്ചചെയ്തു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ഇന്നലെനടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ പ്രധാന ചർച്ചയായത് ബിജെപിക്കു ബൂത്തുതലങ്ങളിലുണ്ടായ അപ്രതീക്ഷിത വോട്ടു വർധനവ്. ഇതിനു കാരണമായ ബിജെപിയുടെ കുടുംബയൂണിറ്റ് തലങ്ങളിലടക്കമുള്ള പ്രവർത്തനങ്ങൾക്കു കൈയടിക്കുന്നവിധത്തിലുള്ള ചർച്ചയാണു പ്രധാനമായും നടന്നത്.

ജില്ലയിൽ പാർട്ടിക്കും സ്ഥാനാർഥിയുടെ പാർട്ടിയായ സിപിഐക്കും സ്ഥിരം വോട്ടുമുന്നേറ്റമുണ്ടാകാറുള്ള ബൂത്തുകളിൽപോലും ബിജെപി കുതിച്ചുകയറിയതിലെ പകപ്പാണ് അംഗങ്ങൾ പങ്കുവച്ചത്. എന്നാൽ മുന്നേറ്റത്തിൽ അത്ഭുതപ്പെടേണ്ടെന്നും ബിജെപിയുടെ കേഡർ മോഡൽ പ്രവർത്തനം അത്രയ്ക്കു ശക്തമായിരുന്നെന്നും പലരും ചൂണ്ടിക്കാട്ടി.

ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിരുന്ന പ്രവർത്തനശൈലി പിന്തുടർന്നാണു ബിജെപി തെരഞ്ഞെടുപ്പു വിജയം നേടിയതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഓരോ വ്യക്തികളോടും സ്വകുടുംബത്തിലുള്ളവരോടെന്നപോലെ അവർ സ്വീകരിക്കുന്ന ദൃഢബന്ധം കാത്തുസൂക്ഷിക്കാൻ ഈ തോൽവിയോടെയെങ്കിലും പാർട്ടി തയാറാകണം.

തെരഞ്ഞെടുപ്പു കാലത്ത് നഗരമെന്നോ ഗ്രാമപ്രദേശമെന്നോ സ്വന്തം നിയോജകമണ്ഡലമെന്നോ ഭേദമില്ലാതെ ഓടിനടന്നുകൊണ്ടുള്ള പ്രവർത്തനമാണു ബിജെപി സ്ഥാനാർഥി കാഴ്ചവച്ചത്. ചലച്ചിത്ര താരംകൂടിയായ സ്ഥാനാർഥിയുടെ താരമൂല്യം ആളുകളെ ആകർഷിച്ചെങ്കിലും അത്തരം ജാഡ കാണിക്കാതെയാണ് ആളുകളെ സമീപിച്ചത്. സകലർ‌ക്കും സഹായഹസ്തനുമായിരുന്നു.
ബിജെപി സ്ഥാനാർഥിയെ പലപ്പോഴും അകാരണമായി ഇടിച്ചുതാഴ്ത്താൻ ചില മേഖലകളിൽനിന്നുണ്ടായ കൂട്ടായ ശ്രമവും ജനങ്ങൾ തിരിച്ചറിഞ്ഞു. രണ്ടുതവണ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും പൊതുരംഗത്തുനിന്നു പിന്‌മാറാതെ ജനകീയപ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള ബിജെപി സ്ഥാനാർഥിയുടെ സമീപനവും സ്വീകാര്യത നേടി. തൃശൂരിലെ ആളുകൾക്കു സുപരിചിതനും പ്രിയങ്കരനുമായ ഇടതു സ്ഥാനാർഥിക്കോ അവരുടെ പാർട്ടിക്കോ സിപിഎമ്മിനോപോലും ഇതിനു സാധിച്ചില്ല.

വർഗീയതയുടെ പേരുപറഞ്ഞു ബിജെപിയെ മാറ്റിനിർത്തിയിരുന്ന ന്യൂനപക്ഷ വോട്ടുകളും ബിജെപി അക്കൗണ്ടിലേക്കു മാറ്റാനായതാണ് അവർക്ക് ഉജ്വല വിജയം നേടിക്കൊടുത്തത്. ദേശീയതലത്തിൽ സിപിഎമ്മിന്‍റെ മുസ്‌ലിം പ്രീണന നയം തൃശൂരിൽ ചില ന്യൂനപക്ഷ വോട്ടുകളിലെ ചോർച്ചയ്ക്കിടയാക്കിയെന്നും അഭിപ്രായമുയർന്നു. ഇടതു- വലതു മുന്നണികൾക്കുള്ള ചാട്ടവാറടി കണക്കെയാണു ജനങ്ങൾ ഒരോ വോട്ടും എൻഡിഎക്കു കൊടുത്തത്.

ബിജെപിക്കു ബൂത്തുതലങ്ങളിലുണ്ടായ നേട്ടം വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്കു ദോഷം ചെയ്യുമെന്നു ചിലർ അഭിപ്രായപ്പെട്ടു.

നാളെ നടക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയിലും ബിജെപി മുന്നേറ്റത്തെക്കുറിച്ചുള്ള ആശങ്കയാകും പ്രധാന ചർച്ചയാകുക.