യൂണിടാക്ക് ഫ്ലാറ്റ് നിർമാണം ഏറ്റെടുത്തിട്ട് അഞ്ചുവർഷം, കെട്ടിടം കോൺക്രീറ്റ് കാടായി
Saturday, June 22, 2024 1:42 AM IST
വടക്കാഞ്ചേരി: നഗരസഭയെ രാജ്യം മുഴുവൻ ചർച്ചാവിധേയമാക്കിയ എട്ടാം ഡിവിഷനായ റെയിൽവേയിലെ ചരൽപ്പറമ്പ് ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണത്തിനു കരാറുകാരൻ യൂണിടാ ക്ക് എംഡി സന്തോഷ് ഈപ്പൻ കരാറിൽ ഒപ്പുവച്ചിട്ട് വർഷം അഞ്ചുകഴിഞ്ഞു. കെട്ടിടം ഇന്ന് നിർമാണം സ്തംഭിച്ച് അഴിമതിയുടെ നിത്യസ്മാരകം. കാട്ടുപൊന്തകൾ കെട്ടിടത്തേക്കാൾ ഉയരത്തിൽ വളർന്നുകഴിഞ്ഞു. കാലവർഷത്തിൽ ഫ്ലാറ്റിനുള്ളിലാകെ വെള്ളക്കെട്ടാണ്്‌.

കാട്ടുപന്നികളുടെ ആവാസകേന്ദ്രമാണ് കോൺക്രീറ്റ് കെട്ടിടത്തിന്‍റെ അകത്തളങ്ങൾ. ഒരു കാലത്ത് സംസ്ഥാന - ദേശീയ നേതാക്കളുടെ നിരന്തര സന്ദർശന കേന്ദ്രമായിരുന്നു ലൈഫ് ഫ്ലാറ്റ്. ഇന്ന് ഇങ്ങോട്ട് ആരും തിരിഞ്ഞുനോക്കുന്നില്ല. വഴിയിലാകെ കാടു പിടിച്ചു. ഫ്ലാറ്റിനു സമീപം നിർമിച്ച ആശുപത്രി കെട്ടിടം കാണാനേഇല്ല. അടുത്ത കാലത്തൊന്നും ഈ അവസ്ഥയ്ക്ക് മാറ്റവും ഉണ്ടാകില്ല.

എളുപ്പം ആർക്കും എത്തിപ്പെടാൻ കഴിയാത്ത പ്രദേശമാണ് 140 കുടുംബങ്ങൾക്കു വീടൊരുക്കാൻ കണ്ടെത്തിയത്. ഇതുതന്നെ പദ്ധതിയെ ദുരൂഹതയിലാഴ്ത്തുന്നു. വർഷക്കാലത്തുപോലും ജലദൗർലഭ്യം നേരിടുന്ന പ്രദേശമാണു ചരൽപ്പറമ്പ്. ഇവിടെ താമസിക്കുന്ന ജനങ്ങൾ കുടിവെള്ളത്തിന് അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്.

ഫ്ലാറ്റ് നിർമാണപ്രവർത്തനങ്ങൾക്കായി നിരവധി കുഴൽ കിണറുകളാണ് ഇവിടെ കുഴിച്ചത്. ഒന്നിൽപോലും വെള്ളം ലഭിക്കാതെ ലോറികളിൽ വെള്ളമെത്തിച്ചാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾപൂത്തീകരിച്ചത്.

ആർക്കുംവേണ്ടാത്ത സ്ഥലം കൂടിയ വിലക്ക് വാങ്ങിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഒരു ദീർഘ വീക്ഷണവും ഇല്ലാതെയാണ് 140 കുടുംബങ്ങളെ പാർപ്പിക്കാൻ ഇവിടെ ൂമി കണ്ടെത്തിയത്.

ചെങ്കുത്തായ സ്ഥലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രിയും സജ്ജീകരിക്കുന്നുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി കണ്ണീരൊഴുക്കുന്നവർ എന്തിനുവേണ്ടി ഇവിടെ സ്ഥലം കണ്ടെത്തിയെന്ന ചോദ്യത്തിനുമാത്രം മറുപടിയില്ല.

പിണറായി സർക്കാർ ഭരണ തുടർച്ച നേടിയപ്പോൾഫ്ലാറ്റ് സമുച്ചയത്തിന് ശാപമോഷം നൽകാൻ സർക്കാർതലത്തിൽ നടപടികൾ ഊർജിതമാക്കുകയും നിർമാണ പുനരാരംഭത്തിനു മുന്നോടിയായി ലൈഫ് മിഷൻ സിഇഒ പി.ബി. നൂഹ് ഫ്ലാറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു. ഫ്ലാറ്റ് കെട്ടിടത്തിന് ഒരു ബലക്ഷയവും ഇല്ലെന്ന് വിജിലൻസ് നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ മുഖ്യ പ്രചാരണ വിഷയം ഫ്ലാറ്റ് നിർമാണസ്തംഭനമായിരുന്നു. വിഷയം ഇടതുമുന്നണി ഫലപ്രദമായി ഉപയോഗിച്ചു. ഒടുവിൽ അനിൽ അക്കരയുടെ പരാജയത്തിൽ കലാശിച്ചു. ഇന്ന് മൂന്നുമുന്നണികളും ഫ്ലാറ്റിനെക്കുറിച്ചു മറന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ വിഷയം ആരും മിണ്ടിയില്ല. കോടികളുടെ പദ്ധതി അഴിമതിയുടെ ഇരുട്ടറയിൽ അകപ്പെട്ടുകിടക്കുമ്പോൾ നഷ്ടംമുഴുവൻ പാവപ്പെട്ട ജനതയ്ക്കു മാത്രമാണ്.