നിരീക്ഷണ കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല
Friday, June 21, 2024 1:47 AM IST
പുത്തൂർ: പുലി ഭീതിയെ തുടർന്ന് മാന്ദാമംഗലം - മരോട്ടിച്ചാൽ മേഖലയിൽ വനംവകുപ്പിന്‍റെ തുടരുന്ന നിരീക്ഷണം തുടരുന്നു. വനം വകുപ്പ് സ്ഥാപിച്ച ആറ് നിരീക്ഷണ കാമറകളിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി മാന്ദാമംഗലം - മുരുക്കുംപാറ, മരോട്ടിച്ചാൽ ചുള്ളിക്കാവ് പ്രദേശങ്ങളിൽ പുലി ഭീതി തുടരുകയാണ്. ഏഴിന് ചുള്ളിക്കാവ് സ്വദേശി ചാക്കോയുടെ വീട്ടിലെ ആടിനെ പറമ്പിൽ ചത്ത നിലയിൽ കാണുകയുണ്ടായി. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് ആടിനെ കൊന്നത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്. ഇതോടെ പ്രദേശം ഭീതിയിലായി.

ഒമ്പതിന് രാത്രി ചാക്കോയുടെ പറമ്പിൽ പുലിയെ കണ്ടതോടെ വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. മൂന്ന് ദിവസത്തിന് ശേഷം മാന്ദാമംഗലം മരുക്കുംപാറയിൽ ബൈക്ക് യാത്രികനും സ്കൂട്ടർ യാത്രികയും പുലിയെ കണ്ടുവെന്ന അഭ്യൂഹം പരന്നതോടെ വീണ്ടും ആശങ്ക വർധിച്ചു. വനം വകുപ്പും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. റവന്യു മന്ത്രി കെ. രാജൻ സഥലം സന്ദർശിക്കുകയും സർവകക്ഷി യോഗം ചേരുകയും ചെയ്തു.

സർവകക്ഷി യോഗ നിർദേശ പ്രകാരമാണ് വനംവകുപ്പ് പ്രദേശത്ത് ആറ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും നിരീക്ഷണ കാമറയിൽ പുലിയെ കണ്ടെത്താനായില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രാത്രികാല പട്രോളിങ്ങും തുടരുന്നുണ്ട്.

നിലവിലുള്ള കാമറകൾ മറ്റ് സഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം എന്താനും ദിവസം കൂടി തുടരാനാണ് അധികൃതരുടെ നീക്കം.