മുണ്ടൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന മത്സ്യ- ഇറച്ചിക്കട അടപ്പിച്ചു
Wednesday, June 19, 2024 1:51 AM IST
മുണ്ടൂർ: മുണ്ടൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന മുണ്ടൂർ സ്വദേശി തലക്കോട്ടുകര വീട്ടിൽ ആന്‍റോയുടെ ഉടമസ്ഥതയിലുള്ള മത്സ്യ - ഇറച്ചിക്കടയാണ് കൈപ്പറമ്പ് പഞ്ചായത്ത് ആരോഗ്യവിഭാഗം അടപ്പിച്ചത്.

കഴിഞ്ഞ ദിവസം ഈ കടയിലെ വേസ്റ്റുമായി സംബന്ധിച്ചുണ്ടായ തർക്കത്തിൽ സമീപവാസിയായ യുവാവിനെ കടയുടമ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ കടയിൽനിന്ന് മത്സ്യ-മാംസ വെള്ളം ഒഴുകിവരുന്നതിനെ ക്കുറിച്ചായിരുന്നു തർക്കം. കടയുടമ തർക്കത്തിനിടയിൽ കൈയിലിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു.

മുണ്ടൂർ സ്വദേശി പുത്തൂക്കര വീട്ടിൽ ആന്‍റോയുടെ മകൻ ആനന്ദി(30)നാണ് കുത്തേറ്റത്. ആനന്ദ് അമല ആശുപത്രിയിൽ ചികിത്സയിലാണ്.

പരിസരവാസികൾക്കു മലിനീ കരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്ന രീതിയിലാണ് കട പ്രവർത്തിച്ചിരുന്നതെന്നും കടയിലെ ജീവനക്കാർക്കു ഹെൽത്ത് കാർഡും, പഞ്ചായത്ത് ലൈസൻസും ഇല്ലായിരുന്നെന്നും പറയുന്നു.


ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ജെഎച്ച്ഐമാരായ ലിജോ ലാസർ, ഡോണി വർഗീസ്, അനൂപ് എന്നിവരുടെ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

കത്തി‌കൊണ്ട് കുത്തിയ സംഭവത്തിൽ അറസ്റ്റ്

മുണ്ടൂർ: മത്സ്യ കടയിലെയും ഇറച്ചിക്കടയുടെയും വേസ്റ്റ് ഒഴുകുന്നതു സംബന്ധിച്ചുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ച സംഭവത്തിൽ കുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ പെരിങ്ങന്നൂർ തലക്കോട്ടുകര വീട്ടിൽ ആന്‍റോ എഡിസനെ(30)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുത്തേറ്റ മുണ്ടൂർ പുത്തൂക്കര വീട്ടിൽ ആന്‍റോയുടെ മകൻ ആനന്ദ് (30) അമല ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടൂർ പുണ്യാളൻ ഫിഷ് മാർക്കറ്റിന്‍റെ സമീപത്തുവച്ചായിരുന്നു സംഭവം.