ചേലക്കരയിൽ കണ്ണുംനട്ട് സ്ഥാനാർഥികൾ
Thursday, June 20, 2024 1:27 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കെ.രാധാകൃഷ്ണൻ എംപിയാവുന്നതോടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ ചേലക്കര നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ മൂന്നു പ്രധാന മുന്നണികളിലെയും സ്ഥാനാർഥിതാത്പര്യക്കാർ ഒരുങ്ങുന്നു.

ആരെ സ്ഥാനാർഥിയാക്കണമെന്ന കാര്യത്തിൽ ഒരു മുന്നണിയും ഇതുവരെയും അന്തിമതീരുമാനമെടുത്തിട്ടില്ലെങ്കിലും പരിഗണനപ്പട്ടികയിൽ പലരുടെയും പേരുകളുണ്ട്. എതിരാളി ആരാണെന്നു നോക്കി സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് മൂന്നു മുന്നണികളും കാത്തിരിക്കുന്നത്.

സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ ചേലക്കര നിലനിർത്താൻ രാധാകൃഷ്ണനു പകരം ഏറ്റവും മികച്ച സ്ഥാനാർഥിയെത്തന്നെ രംഗത്തിറക്കാനാണ് പാർട്ടിതീരുമാനം. യു.ആർ. പ്രദീപിനെ ചേലക്കരയിൽ സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും മറ്റാരെയെങ്കിലും സിപിഎം പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

യുഡിഎഫ് രമ്യ ഹരിദാസിനെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാൻ ചേലക്കര നിയോജകമണ്ഡലത്തിൽ കളത്തിലിറക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. യുഡിഎഫ്, കെപിസിസി യോഗങ്ങൾക്കുശേഷമായിരിക്കും തീരുമാനം. എൻഡിഎ ചേലക്കരയിൽ ഷാജുമോൻ വട്ടേക്കാടിനേയോ ആലത്തൂർ ലോക്സഭാ സീറ്റിൽ മത്സരിച്ചു പരാജയപ്പെട്ട സരസുവിനേയോ രംഗത്തിറക്കുമെന്നാണ് സൂചന.