മാലിന്യം മാറ്റാത്തതില്‍ എൽഡിഎഫ് പ്രതിഷേധം; സര്‍ക്കാരിന്‍റെ വീഴ്ചയെന്നു ചെയര്‍പേഴ്‌സണ്‍
Thursday, June 20, 2024 1:27 AM IST
ഇരിങ്ങാലക്കുട: നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിനെതിരേ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗത്തിന്‍റെ തുടക്കത്തിലാണ് മാലിന്യനീക്കം നിലച്ചതുമൂലമുള്ള ദുരിതം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുമായി മുദ്രാവാക്യം മുഴക്കിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തിനെത്തിയത്. യോഗാരംഭത്തില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്‍. വിജയ വിഷയം ഉന്നയിച്ചെങ്കിലും അജന്‍ഡകള്‍ക്കുശേഷം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍.

എല്‍ഡിഎഫ് അംഗങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന ചെയര്‍പേഴ്‌സണ്‍ അജന്‍ഡകളിലേക്ക് കടക്കുകയായിരുന്നു. ഇതോടെ അഡ്വ. കെ.ആര്‍. വിജയയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണ് മുന്‍പില്‍ പ്രതിഷേധിച്ചു. ഇതിനിടെ ചര്‍ച്ചകള്‍ ഒഴിവാക്കി കൗണ്‍സില്‍ അജന്‍ഡകള്‍ വായിച്ച് പാസാക്കി.

നഗരസഭയും ക്ലീന്‍ കേരളയുമായി വര്‍ഷങ്ങളായുള്ള കരാര്‍ പ്രകാരം മാലിന്യം കൊണ്ടു പോകേണ്ടത് ക്ലീന്‍ കേരളയാണന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ക്ലീന്‍ കേരള കരാര്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് മാലിന്യനീക്കം തടസപ്പെട്ടത്. ഇത് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നു ചെയര്‍പേഴ്‌സണ്‍ കുറ്റപ്പെടുത്തി. ഗ്രൗണ്ടില്‍നിന്ന് മാലിന്യം നീക്കംചെയ്യുന്നതിന് സ്വകാര്യ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണന്ന് സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു. മാലിന്യനീക്കം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധം അപഹാസ്യമെന്ന് ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ പറഞ്ഞു.