മേയർപദവി: സിപിഐ വിട്ടുവീഴ്ചയ്ക്കില്ല
Thursday, June 20, 2024 1:27 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കോർപറേഷനിൽ പാർട്ടിക്ക് അവകാശപ്പെട്ട ഒരുവർഷത്തെ മേയർസ്ഥാനം ആവശ്യപ്പെടാൻ സിപിഐ. തൃശൂർ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വി.എസ്. സുനിൽകുമാറിനുണ്ടായ പരാജയത്തിനു പിന്നാലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് അനുകൂലപരാമർശങ്ങൾ നടത്തിയ മേയർ എം.കെ. വർഗീസിനെതിരേ സിപിഐ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇതിനുശേഷം തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് മേയർപദവിയിൽ വിട്ടുവീഴ്ച ആവശ്യമില്ലെന്ന നിലപാടിലേക്കു നേതാക്കൾ എത്തിയത്.
തെരഞ്ഞെടുപ്പിലെ ധാരണപ്രകാരം ഒരുവർഷം മേയർസ്ഥാനത്തിനും രണ്ടുവർഷം ഡെപ്യൂട്ടി മേയർസ്ഥാനത്തിനും സിപിഐക്ക് അർഹതയുണ്ട്.

എന്നാൽ, ഒന്നിൽകൂടുതൽപേർ അവകാശവാദവുമായി രംഗത്തുവന്നതോടെ അർഹതപ്പെട്ട ഡെപ്യൂട്ടി മേയർസ്ഥാനം നഷ്ടമായി. കോർപറേഷനിലെ സീറ്റുനിലയുടെ ബലത്തിൽ ധാർഷ്ട്യം തുടരുന്ന മേയറെ നിലയ്ക്കുനിർത്തണമെന്ന പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരുവർഷത്തെ മേയർസ്ഥാനം ഏറ്റെടുക്കണമെന്ന ചർച്ച ഉയർന്നത്. ഇക്കാര്യം ഉന്നയിക്കുന്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ നേരിടും. നിലവിൽ മിനിറ്റ്സ് ആയി രേഖപ്പെടുത്തിയതിൽനിന്ന് എൽഡിഎഫിനുള്ള നിർദേശമായി ഇക്കാര്യം ഉന്നയിക്കുമെന്നാണു വിവരം.

സുരേഷ് ഗോപിയുമായി അടുപ്പംപുലർത്തുന്ന മേയർ എം.കെ. വർഗീസിന്‍റെ നിലപാടുകളും, സിപിഎം സംസ്ഥാനസമിതിയംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണനെ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണസമിതി ചെയർമാനാക്കി നിയമിച്ചതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് എക്സിക്യൂട്ടീവിൽ ഉയർന്ന പൊതുവികാരം. മേയറെ നിലയ്ക്കുനിർത്താൻ സിപിഐ ഉൾപ്പെട്ട എൽഡിഎഫിനു കഴിയുന്നില്ലെന്ന ആത്മവിമർശനവും യോഗത്തിൽ ഉയർന്നു.


എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ വൈകാരികമായാണു യോഗത്തിൽ സംസാരിച്ചത്. മന്ത്രിയായിരിക്കുന്പോൾ കോർപറേഷനുവേണ്ടി നിരവധി പദ്ധതികൾക്ക് അനുമതി നൽകിയിട്ടും ഉദ്ഘാടനമടക്കമുള്ള ചടങ്ങുകളിൽനിന്ന് ഒഴിവാക്കി. മോഡൽ ബോയ്സ്, ഗേൾസ് അടക്കമുള്ള സ്കൂളുകളിലെ വിവിധ പദ്ധതികൾക്കു സുനിൽകുമാർ മന്ത്രിയായിരിക്കുന്പോൾ പണം അനുവദിച്ചിരുന്നു. സുരേഷ് ഗോപിക്കുവേണ്ടി എപ്പോഴും വാചാലനായ മേയർ, പദ്ധതികളുടെ ഉദ്ഘാടന‌ചടങ്ങുകളിൽനിന്ന് സുനിൽകുമാറിനെ പാടേ ഒഴിവാക്കി. മേയർ എന്തുപറഞ്ഞാലും കോർപറേഷനിലെ സീറ്റുനിലയുടെ പേരിൽ നേതാക്കളെ സമ്മർദത്തിലാക്കുന്നത് ഇനി അനുവദിക്കേണ്ടതില്ലെന്ന പൊതു നിലപാടും എക്സിക്യൂട്ടീവ് യോഗം സ്വീകരിച്ചു.

കരുവന്നൂർ അഴിമതിയുമായി ബന്ധപ്പെട്ട ഇഡിയുടെ ചോദ്യംചെയ്യലിനു വിധേയനായ എം.കെ. കണ്ണനു പ്രചാരണചുമതല നൽകിയതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. കെ.വി. അബ്ദുൽഖാദറിനെ ചെയർമാനാക്കണമെന്നായിരുന്നു സിപിഐയുടെ നിർദേശം. എന്നാൽ, സിപിഎം സംസ്ഥാനസെക്രട്ടറിഎം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ എടുത്ത തീരുമാനമായതിനാൽ മാറ്റാൻ കഴിയില്ലെന്നാണു സിപിഎം ചൂണ്ടിക്കാട്ടിയത്. ഇതു ദുരുദ്ദേശ്യത്തോടെയുള്ള നടപടിയായിരുന്നോ എന്നുവരെ സിപിഐ നേതാക്കൾ സംശയം പ്രകടിപ്പിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പൂരം വിവാദം, ശ്രീരാമനെക്കുറിച്ചുള്ള പി. ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്നിവയും തിരിച്ചടിയായെന്നു നേതാക്കൾ വിലയിരുത്തി.

രാജാജി മാത്യൂ തോമസ്, സി.എൻ. ജയദേവൻ എന്നിവർ ഒഴികെയുള്ള എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.