പെരുവനം തൊടുകുളം നവീകരണം തുടങ്ങി
Saturday, June 22, 2024 1:42 AM IST
ചേർപ്പ്: പെരുവനം തൊടുകുളത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. മുൻ വർഷങ്ങളിൽ പൂർത്തിയാവാതെ കിടന്നിരുന്ന കുളത്തിന്‍റെ നവീകരണങ്ങളാണ് പുനരരാംഭിച്ചിരിക്കുന്നത്. 64 സെന്‍റ് വിസ്ത്രിതിയിൽ കിടക്കുന്ന കുളം കെഎൽഡിസി 67ലക്ഷം രൂപ ചെലവിലാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്.

നവീകരണ പ്രവൃത്തികളുടെ ഭാഗമായി ചുറ്റും കരിങ്കൽക്കെട്ടുകളുടെ പണികൾ ആരംഭിച്ചു. വെള്ളം വറ്റിച്ചു കുളത്തിലെ ചേറ് പൂർണമായും നീക്കം ചെയ്യും. കൽപ്പടവ്, നടപ്പാത തുടങ്ങിയ വ നിർമിക്കും. മഴ നിർമാണപ്രവൃത്തികൾക്ക് തടസമാകുന്ന അവസ്ഥയുമുണ്ട്. പെരുവനം ആറാട്ടുപുഴ പൂരങ്ങൾക്ക് ചേർപ്പ് ഭഗവതി, ആറാട്ടുപുഴ ശാസ്താവ് തുടങ്ങിയ ദേവി ദേവന്മാർ ആറാടുന്നത് പെരുവനം ക്ഷേത്ര നടവഴിക്ക് മുന്നിലുള്ള തൊടുകുളത്തിലാണ്.

നറുക്കുളങ്ങര ബലരാമക്ഷേത്രവും തൊടുകുളത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. വേനലിലും വറ്റാത്ത കുളമാണ് ഐതിഹ്യ പ്പെരുമ നിറഞ്ഞ പെരുവനം തൊടുകുളം.