തൃശൂരിലെ തോൽവി ; മൂന്നംഗസമിതിക്കു മുന്നിൽ നേതാക്കളുടെ കുറ്റസമ്മതം
Wednesday, June 19, 2024 1:51 AM IST
തൃശൂർ: കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പുതോൽവിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ മൂന്നംഗ ഉപസമിതിക്കു മുന്പാകെ നേതാക്കളുടെ കുറ്റസമ്മതം. മുൻ ഡിസിസി പ്രസിഡന്‍റ്, കെപിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്‍റുമാർ എന്നിവരിൽനിന്നാണ് ആദ്യഘട്ടത്തിൽ തെളിവെടുത്തത്. മുൻമന്ത്രി കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആർ. ചന്ദ്രശേഖരൻ എന്നിവരാണു സമിതി അംഗങ്ങൾ.

ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാദൗർബല്യം വ്യക്തമാക്കിയ തെരഞ്ഞെടുപ്പാണിതെന്നും മണ്ഡലം പ്രസിഡന്‍റുമാരെയടക്കം തെരഞ്ഞെടുത്തതിൽ നേതൃത്വത്തിനു പിഴവുപറ്റിയെന്നും ഇതു പ്രചാരണത്തെ ബാധിച്ചെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വോട്ടുകൾ വാരിക്കൊണ്ടുപോയതു വോട്ടെടുപ്പിനുശേഷവും മനസിലാക്കാൻ കഴിഞ്ഞില്ലെന്നു ജില്ലാ നേതാക്കൾ തുറന്നുസമ്മതിച്ചു.

സ്ഥാനാർഥിയെന്ന നിലയിൽ കെ. മുരളീധരന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 1275 ബൂത്തുകളിൽ 392 ബൂത്തുകളിൽമാത്രമാണു കോണ്‍ഗ്രസിനു മുന്നിലെത്താൻ കഴിഞ്ഞത്. മറ്റിടങ്ങളിൽ എന്തു സംഭവിച്ചെന്ന് അതാതു ബൂത്തുകളുടെ ചുമതലയുണ്ടായിരുന്ന നേതാക്കളെ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പാർട്ടിയിലെ പടലപിണക്കത്തെക്കുറിച്ച് പലരും പരാതിപ്പെട്ടു. പാർട്ടി ശക്തമാക്കാൻ എന്തുചെയ്യണമെന്ന ചോദ്യവുമുണ്ടായി. പാർട്ടിനേതാക്കൾ പലവഴിക്കുപോയതു സംബന്ധിച്ച് ചിലർ തുറന്നടിച്ചതായാണ് വിവരം. ഈ വിധത്തിലാണ് പ്രവർത്തനമെങ്കിൽ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പും നൽകി. നേതൃതലത്തിൽ ഏകോപനം ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.

മൂന്ന് അസംബ്ലി മണ്ഡലങ്ങളിലെ മുതിർന്ന നേതാക്കൾ, കെപിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്‍റുമാർ, മുൻ എംഎൽഎമാർ എന്നിവരടക്കം 60 പേരെയാണ് ഇന്നലെ കണ്ടത്. രാവിലെ 10 മുതൽ ആറുവരെയാണ് തെളിവെടുത്തത്. ഇന്നലെ സമിതി അംഗങ്ങൾ മടങ്ങി.

അടുത്തദിവസങ്ങളിൽ സമിതി വീണ്ടും യോഗംചേർന്ന് മറ്റുള്ളവരുടെ അഭിപ്രായം തേടും. ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, അനിൽ അക്കര, സനീഷ്കുമാർ ജോസഫ് എംഎൽഎ, ഒ. അബ്ദുൾറഹ്‌മാൻകുട്ടി, എം.പി. വിൻസന്‍റ്, ജോണ്‍ ഡാനിയൽ തുടങ്ങിയവരെത്തി. ഇന്നലെ തെളിവെടുപ്പിന് എത്തിയ പലർക്കും സമിതിയെ കാണാനായില്ല. ഇവരെ അടുത്തഘട്ടത്തിൽ കാണും. തുടർന്ന് കെപിസിസിക്കു വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ടി.എൻ. പ്രതാപനെതിരേ
ഡിസിസിക്കു മുന്നിൽ പോസ്റ്റർ

സ്വന്തം ലേഖകൻ

തൃശൂർ: തെരഞ്ഞെടുപ്പുതോൽവിയെതുടർന്നുള്ള പോസ്റ്ററൊട്ടിക്കൽ കോണ്‍ഗ്രസ് പ്രവർത്തകർ തുടരുന്നു. കോണ്‍ഗ്രസിനു നഷ്ടപ്പെട്ട ഐശ്വര്യം തിരിച്ചുപിടിക്കാൻ വി.കെ. ശ്രീകണ്ഠൻ എംപി തൃശൂർ ഡിസിസിയുടെ താത്കാലികചുമതല ഏറ്റെടുത്തെ ങ്കിലും പോസ്റ്ററൊട്ടിക്കലുകാർ വോട്ടെണ്ണലിന്‍റെ പിറ്റേന്നുമുതൽ തുടങ്ങിയ ദൗത്യത്തിൽനിന്ന് പിൻമാറിയിട്ടില്ല. വോട്ടെണ്ണലിനുശേഷം ഇതുവരെ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ടി.എൻ. പ്രതാപനെതിരെയാണ് ഇന്നലത്തെ പോസ്റ്റർ.

തൃശൂർ ഡിസിസി ഓഫീസ് പരിസരത്തും പ്രസ്ക്ലബ്ബിനു സമീപത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്‍റായ ടി.എൻ. പ്രതാപനെതിരേ അച്ചടക്കനടപടി വേണമെന്നാണ് പോ സ്റ്ററിലുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് ഇത്തവണ പോസ്റ്റർ.

പ്രതാപൻ ആർഎസ്എസ്-സംഘപരിവാർ ഏജന്‍റാണെന്നും കോണ്‍ഗ്രസിൽനിന്ന് പ്രതാപനെ പുറത്താക്കണമെന്നും തൃശൂരിലെ കോണ്‍ഗ്രസിന്‍റെ ശാപമാണ് പ്രതാപനെന്നും പോസ്റ്റ റുകളിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്പോൾ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയ തെരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻകൂടിയായ ടി.എൻ. പ്രതാപനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിക്കണമെന്നും പോസ്റ്ററിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

"മണലൂർ കണ്ട് പനിക്കണ്ട പ്രതാപാ' എന്ന മുന്നറിയിപ്പും ഒരു പോസ്റ്ററിലുണ്ട്. പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് സംഘപരിവാർ ഏജന്‍റ് ടി.എൻ.പ്രതാപനെ ഒറ്റപ്പെടുത്തുകയെന്നും പോസ്റ്ററിൽ ആഹ്വാനമുണ്ട്.