കത്തിക്കയറി ഉണക്കമീൻ വില; നട്ടംതിരിഞ്ഞ് കച്ചവടക്കാരും സാധാരണക്കാരും
Saturday, June 22, 2024 1:42 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പച്ചക്കറി, പലചരക്ക്, മീൻ എന്നിവയുടെ വിലവർധനവിനുപുറമെ ഉണക്കമീനിനും പൊ ള്ളുന്ന വില. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ രണ്ടും മൂന്നും ഇരട്ടിയാണു വിപണിയിൽ ഇപ്പോൾ ഉണക്കമീനിനുള്ളത്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതും മറ്റിടങ്ങളിൽ കടലിൽപോകുന്ന ബോട്ടുകൾക്കു മീനുകളെ കിട്ടാനില്ലാത്തതുമാണു സംസ്ഥാനത്തു വില ഉയരാനിടയാക്കിയത്.
പച്ചമീനിനു വില വർധിച്ചപ്പോഴും ഉണക്കമീനുണ്ടല്ലോ എന്നാശ്വസിച്ചിരിക്കുന്നവർക്കാണ് ഉണക്കമീനിന്‍റെ പുതിയവില ഞെട്ടൽ ഉണ്ടാക്കുന്നത്. വിപണിയിലെ തട്ടുകളിൽ സ്ഥിരം ഇടംപിടിച്ചിരുന്ന ഉണക്ക അയല, ചാള, മാന്തൾ എന്നിവ മഷിയിട്ടു നോക്കിയിട്ടുപോലും കിട്ടാനില്ലെന്നാണു കച്ചവടക്കാർ പറയുന്നത്.

നേരത്തെ 200 രൂപ ഉണ്ടായിരുന്ന ചാള 300ലേക്കും അയല, മാന്തൾ എന്നിവ 400 രൂപയിലേക്കും ഉയർന്നു. 300 രൂപയുണ്ടായിരുന്ന ചെമ്മീനിനും വില 400ലെത്തി. 200നു താഴെയുള്ള വലിയ മാന്തളിനു വില 300. സ്രാവിനു മാത്രമാണ് വില ഉയരാത്തത്. 400 മുതൽ 500 രൂപ വരെയാണു സ്രാവിന്‍റെ വില.

വിപണിയിൽ വില ഉയർന്നിട്ടുണ്ടെങ്കിലും പലവക, മുള്ളൻ എന്നിവ മാത്രമാണു സാധാരണക്കാരന്‍റെ കൈയ്ക്കു ഒതുങ്ങുന്നതായിട്ടുള്ളൂ. പലവക 100 മുതൽ 150 വരെയും (നേരത്തെ 100 രൂപയ്ക്കു താഴെ) മുള്ളൻ 200 (നേരത്തെ 100) രൂപ എന്നിങ്ങനെയാണു നിരക്ക്. ഉണക്കമീൻ തേടി നിരവധിപ്പേർ എത്തുന്നുണ്ടെങ്കിലും അവർക്ക് ആവശ്യമായ മീനുകളില്ലാത്തതിനാൽ പലരും മടങ്ങിപ്പോകുകയാണെന്നും ഉള്ളവയുടെ വില ഉയരുന്നതും കച്ചവടത്തെ ബാധിക്കുന്നതായും ഒരുവിഭാഗം കച്ചവടക്കാർ പറഞ്ഞു.

വില ഉയർന്നാലും ഉണക്കമീൻ മതിയെന്നു പറഞ്ഞ് എത്തുന്നവർ ഉള്ളതുകൊണ്ടാണു കടകൾ അടച്ചിടാത്തതെന്നും തൊഴിലാളികൾക്കു കൊടുക്കുവാനുള്ള കൂലിത്തുകയ്ക്കുള്ള പൈസപോലും കിട്ടാത്തവിധം കച്ചവടം കുറഞ്ഞുവെന്നും മറുവിഭാഗം കച്ചവടക്കാരും അഭിപ്രായപ്പെട്ടു.