ക്ഷേത്രത്തിൽ മോഷണം: സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു
Friday, June 14, 2024 1:27 AM IST
അരിമ്പൂർ: പരദേവതാക്ഷേത്രത്തിൽ മോഷണം. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരംരൂപയും നഷ്ടപ്പെട്ടു.

രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണംനടന്ന വിവരം ആദ്യം അറിഞ്ഞത്. പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാന്തി നിരഞ്ജനാണ് സ്റ്റോർ റൂമിന്‍റെ വാതിലിൽ കുറ്റി ഇളകിയിരിക്കുന്നത് കണ്ടത്. പൂട്ട് പൊളിച്ചിരുന്നില്ല. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ വഴിപാട് കൗണ്ടറിലുള്ള മേശ തിരിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. മേശക്കുള്ളിലെ സാധനങ്ങൾ പുറത്ത് വാരിവലിച്ചിട്ട നിലയിലായിരുന്നു.

വിവരമറിഞ്ഞ് ക്ഷേത്രം ഭാരവാഹികളെത്തി നടത്തിയ പരിശോധനയിലാണ് മേശക്കകത്ത് സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും അഞ്ചുപവന്‍റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് സൂചന. വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മുൻഭാഗത്തുള്ള ജനലുകൾ തിക്കിത്തുറന്ന് മേശ തിരിച്ചിട്ടാണ് മോഷണം നടത്തിയിട്ടുള്ളത്. കൃത്യമായി സ്വർണവും പണവും ഇരിക്കുന്ന മേശവലിപ്പ് മോഷ്ടാവിന് പരിചിതമെന്ന് വ്യക്തം. മുറിക്ക് അകത്തുകടക്കാതെ ജനലഴികൾക്കിടയിലൂടെയാണ് മോഷണം നടത്തിയത്.

മേശയുടെ താഴത്തെ അറയിൽ സൂക്ഷിച്ച പെട്ടിയിൽനിന്നാണ് വഴിപാടായി ഭക്തർ നൽകിയ സ്വർണാഭരണങ്ങൾ കവര്‌ന്നത്. തിരുവാഭരണങ്ങൾ മറ്റൊരിടത്താണ് സൂക്ഷിക്കുന്നത്. ഗണപതി പ്രതിഷ്ഠയ്ക്ക് മുന്നിലുള്ള ഭണ്ഡാരം തകർത്ത് പണവും അപഹരിച്ചിട്ടുണ്ട്. സമീപത്തെ റോഡുകളിലുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അന്തിക്കാട് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിന് പിന്നിൽ ഒന്നിലധികംപേർ ഉള്ളതായാണ് പ്രാഥമിക നിഗമനം.