പരിക്കേറ്റ തെരുവുനായയ്ക്കു തുണയായി പെട്രോൾ പമ്പ് ജീവനക്കാർ
Thursday, June 13, 2024 1:14 AM IST
മാള: പരിക്കേറ്റ തെരുവുനായയ്ക്കു തുണയായി പെട്രോൾ പമ്പ് ജീവനക്കാർ. ഏതാനും ദിവസങ്ങൾക്കുമുമ്പ് കാലിൽ അജ്ഞാതവാഹനം കയറി പരിക്കുപറ്റി ചോരവാർന്ന് പെട്രോൾ പമ്പിൽ എത്തിയ തെരുവുനായയ്‌ക്കാണ് കൊമ്പൊടിഞ്ഞാമാക്കൽ തോംസൺ ഫ്യുവൽസിലെ ജീവനക്കാർ തുണയായത്.

മാള ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സന്ധ്യ നൈസൻ യാത്രയ്ക്കിടെ നായയുടെ ദയനീയാവസ്ഥ കാണാനിടയായി. മാള മൃഗാശുപത്രിയിലെ ഡോക്ടറെ വിളിച്ചു ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ തേടുകയും ചെയ്തു. എന്നാൽ നായയെ മൃഗാശുപത്രിയിലെത്തിക്കാൻ സാധിക്കാതെവന്ന അവസരത്തിലാണ് പെട്രോൾ പമ്പിലെ ജീവനക്കാരായ സുരേന്ദ്രനും രവിന്ദ്രനും ഷാന്‍റോയും തയാറാവുകയും നായയെ മാള മൃഗാശുപത്രിയിലെത്തിക്കുകയും ചെയ്തത്.
ഡോക്ടറുടെ നിർദേശപ്രകാരം രണ്ടുനേരം ഇഞ്ചക്‌ഷനും മരുന്നുകെട്ടിവെയ്ക്കലും ആവശ്യമായതിനാൽ ആശുപത്രിയിലെ പട്ടിക്കൂട്ടിൽതന്നെ നായയെ പാർപ്പിച്ചു.

ദിവസവും സുരേന്ദ്രനും രവീന്ദ്രനും ഇരുചക്രവാഹനത്തിൽ മൃഗാശുപത്രിയിലെത്തി ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള ഇഞ്ചക‌്ഷനും മരുന്ന് കെട്ടിവയ്ക്കലു മൊക്കെ നടത്തിയിരുന്നു. നായയ്ക്ക് സമീപത്തെ ഹോട്ടലിൽനിന്നും ഭക്ഷണവും വാങ്ങി നൽകിയാണ് ഇരുവരും ജോലിക്കായി പമ്പിൽ എത്തിയിരുന്നത്. തുടർച്ചയായ ഏഴുദിവസത്തെ ചികിത്സയ്ക്കുശേഷം നായയെ തിരിച്ചു കൊമ്പൊടിഞ്ഞാമാക്കലിൽ എത്തിച്ചു.

ജീവനുള്ളവയുടെ വേദനയെല്ലാം ഒന്നാണെന്നു മനസിലാക്കി ആപത്തിൽപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്താൻ മുൻകൈ എടുത്ത പെട്രോൾ പമ്പ് ജീവനക്കാരായ സുരേന്ദ്രനെയും ഷാന്‍റോയേയും സെക്യൂരിറ്റി ജീവനക്കാരനായ രവിന്ദ്രനെയും മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ഷാന്‍റി ജോസഫ് പെട്രോൾ പമ്പിലെത്തി അനുമോദിച്ചു.

മുൻ പ്രസിഡന്‍റ് സന്ധ്യ നൈസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല സഗീർ എന്നിവർ ഒപ്പമുണ്ടായിരുന്നു.