ചാലക്കുടിയിലൊരു സ്റ്റേഡിയം, ചാത്തുണ്ണിയാശാന്‍റെ ദുഃഖം
Thursday, June 13, 2024 1:14 AM IST
സി.കെ. പോൾ

ചാലക്കുടി: ഒരുപാടുതവണ പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യൻ ടീമിന്‍റെ കോച്ചാക്കിയില്ലെന്നതും ദ്രോണാചാര്യ അവാർഡ് ലഭിച്ചില്ലെന്നതുമായിരുന്നില്ല ഫുട്ബോൾ ആചാര്യൻ ടി.കെ. ചാത്തുണ്ണിയുടെ ഏറ്റവും വലിയ ദുഃഖം. ചാലക്കുടിയിൽ ഒരു നല്ല സർക്കാർ സ്റ്റേഡിയം ഇല്ലാത്തതായിരുന്നു. മാറിമാറിവന്ന നഗരസഭകൾ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടന്നില്ല.

""തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച് വടൂക്കര ശ്മശാനത്തിലേക്ക് അവസാനയാത്ര നടത്തേണ്ടിവരുമല്ലോ'' എന്ന് ചാത്തുണ്ണി ആശങ്കപ്പെട്ടിരുന്നു. അതുതന്നെ സംഭവിച്ചു.

ദേശീയപാതയ്ക്കുവേണ്ടി കീറിമുറിക്കപ്പെട്ട ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിനുപകരം പുതിയ സ്റ്റേഡിയം എന്നത് ഫുട്ബോൾപ്രേമികൾക്കൊപ്പം എന്നും ചാത്തുണ്ണി കണ്ട സ്വപ്നമായിരുന്നു.

ഫുട്ബോളിന്‍റെ നാട് എന്നറിയപ്പെട്ടിരുന്ന ചാലക്കുടിയുടെ ഹൃദയമായിരുന്നു ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്. നിരവധി ഫുട്ബോൾതാരങ്ങൾക്കു ജന്മംനൽകിയ ഹൈസ്കൂൾ ഗ്രൗണ്ട് 1987 ലാണ് ദേശീയപാത ബൈപാസിനുവേണ്ടി അക്വയർ ചെയ്തത്. അന്നു ചാത്തുണ്ണിയുടെ നേതൃത്വത്തിൽ ഫുട്ബോൾ കളിക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. പകരം ഗ്രൗണ്ട് അനുവദിച്ചെങ്കിലും നഷ്ടപ്പെട്ട ഗ്രൗണ്ടിനു പകരമായില്ല. പുതിയ സ്റ്റേഡിയത്തിനുവേണ്ടി മുറവിളി ഉയർന്നെങ്കിലും അധികാരികൾ ചെവിക്കൊണ്ടതുമില്ല.

2015 ൽ പുതിയ സ്കൂൾകെട്ടിടം നിർമിക്കാൻ തീരുമാനിച്ചപ്പോൾ സ്കൂൾകെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന സ്ഥലവും നിലവിലുള്ള ഗ്രൗണ്ടും ചേർത്ത് ഇവിടെ അന്തർദേശിയനിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്നും സ്കൂൾ പുതിയ ഗ്രൗണ്ടിൽ പണിയണമെന്നുമുള്ള ആവശ്യവുമായി ചാത്തുണ്ണി രംഗത്തുവന്നു.

ഇതിനുവേണ്ടി അദ്ദേഹം നഗരസഭാ ഓഫിസിനു മുന്പിൽ നിരാഹാരസമരംവരെ നടത്തിയെങ്കിലും അധികാരികൾ അവഗണിച്ചു. നിരവധി വേദികളിൽ ചാത്തുണ്ണി തന്‍റെ ദുഃഖം പങ്കുവച്ചിരുന്നു.
പ്രതിഷേധവുമായി പൊതുവേദികളിൽനിന്നും അദ്ദേഹം വിട്ടുനിന്നു. ഫുട്ബോളിൽ ചാലക്കുടിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ചാത്തുണ്ണിയാശാന്‍ യാത്രയായത്.