അടച്ചുപൂട്ടല്‍ ഭീഷണിയിൽ വാതരോഗ ക്ലിനിക്
Wednesday, June 12, 2024 1:14 AM IST
മുളങ്കുന്നത്തുകാവ്: ഏക ഡോക്ടര്‍ക്കു സ്ഥലംമാറ്റമായതോടെ ഗവ. മെഡിക്കല്‍ കോളജിലെ വാതരോഗ ക്ലിനിക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പകരം നിയമനത്തിനുള്ള നടപടികള്‍ സ്വീകരിക്കാതെയാണു സ്ഥലംമാറ്റം നടത്തുന്നത്. മെഡിക്കല്‍ കോളജിലും മറ്റു വാതരോഗ വിദഗ്ധരില്ല. ചൊവ്വാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒപിയില്‍ മൂന്നൂറിലധികം രോഗികള്‍ ചികിത്സയ്ക്കായെത്തുന്നുണ്ട്. രണ്ടായിരത്തോളം പേർ ചികിത്സ നടത്തുന്നുണ്ട്. തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ രോഗികളുമെത്തും. സ്ഥലം മാറ്റത്തിനെതിരെ രോഗികള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ രോഗികള്‍ ചൊവ്വാഴ്ച ഒപിയില്‍ പ്രതിഷേധിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏക വാതരോഗ വിദഗ്ധനും മെഡിസിന്‍ വിഭാഗം യൂണിറ്റ് ചീഫുമായ ഡോക്ടറെയാണു സ്ഥലംമാറ്റാനുള്ള നീക്കംനടത്തുന്നത്. ഡോ. ജിജിത്ത് കൃഷ്ണയെയാണു സ്ഥലംമാറ്റുന്നത്. കോവിഡ് കാലത്ത് ഡോ. ജിജിത്ത് കൃഷ്ണയുടെ സേവനം മെഡിക്കൽ കോളജിന് മെഡിസിന്‍ വിഭാഗം മേധവിയെന്ന നിലയിൽ വലിയ നേട്ടമായിരുന്നു. കോവിഡ് വിഭാഗം നോഡൽ ഒാഫീസറുടെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ അഭിനന്ദനവും ലഭിച്ചിരുന്നു.

സംഭവത്തിൽ ഫയല്‍ ഒപ്പിടാതെവച്ചിരിക്കുകയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറകടര്‍. തൃശൂർ മെഡിക്കൽ കോളജിൽനിന്നു മുന്പ് ഇതുപോലെ നിരവധിപേരെ സ്ഥലംമാറ്റിയിട്ടുണ്ടെങ്കിലും പകരം അതേ റാങ്കിലുള്ള വിദഗ്ധരായ ഡോക്ടർമാരെ നിയമിക്കാതെ തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. വീണ്ടും ഇത്തരത്തിൽ നടപ്പിലാക്കുന്ന സ്ഥലംമാറ്റം മെഡിക്കൽ കോളജിനെ വാതരോഗ ക്ലിനിക്കിന്‍റെ അടച്ചുപൂട്ടലിലേക്കു നയിക്കും.