മോതിരക്കണ്ണിയിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു
Wednesday, June 12, 2024 1:14 AM IST
ചാലക്കുടി: മോതിരക്കണ്ണിയിൽ ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ നാലു ദിവസമായി കാട്ടാനകൾ വീട്ടുപറമ്പിലേക്കു കടന്ന് വാഴയും തെങ്ങും മറ്റു മരങ്ങളും മറിച്ചിടുകയാണ്.

നാട്ടുകാർ ബഹളംവച്ച് ഓടിക്കുന്നുണ്ടെങ്കിലും പരിസരങ്ങളിൽതന്നെ തമ്പടിച്ചിരിക്കയാണ്.
നിരന്തരമായ കാട്ടാനശല്യമുണ്ടായിട്ടും വനപാലകർ യാതൊരു നടപടിയും എടുത്തില്ല. അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ആവശ്യപ്പെട്ടു.കരിപ്പായി ദേവസിക്കുട്ടി, തോട്ട്യാൻ പൗലോസ്, കരിപ്പായി മേരി, ചിറയത്ത് ഏല്യ, റോയ് കരിപ്പായി, സോജൻ കരിപ്പായി, ജോയ്സൺ തുടങ്ങിയവരുടെ വീട്ടുപറമ്പുകളിലാണ് നഷ്ടങ്ങൾ സംഭവിച്ചത്.