വിശുദ്ധ അന്തോണീസിന്‍റെ മാധ്യസ്ഥംതേടി ജനസഹസ്രങ്ങളെത്തി
Wednesday, June 12, 2024 1:14 AM IST
കൊരട്ടി: അമലോത്ഭവമാതാ പള്ളിയിൽ വിശുദ്ധ അന്തോണിസിന്‍റെ ഊട്ടുനേർച്ച തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനും അദ്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോണീസിന്‍റെ തിരുനടയിൽ പ്രാർഥനാനിയോഗങ്ങളുമായി രാവിലെ മുതൽ രാത്രി 11.30 വരെ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു ഭക്തരാണ് നാടിന്‍റെ വിവിധയിടങ്ങളിൽനിന്നും ഒഴുകിയെത്തിയത്.

രാവിലെ 6.30 മുതൽ രാത്രി ഒന്പതുവരെ തുടർച്ചയായി ദിവ്യബലിയും അനുബന്ധ പ്രാർഥനാശുശ്രൂഷകളും ഉണ്ടായിരുന്നു. നേർച്ചസദ്യയുടെ വെഞ്ചരിപ്പ് കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ.റോക്കി റോബി കളത്തിൽ നിർവഹിച്ചു. കുട്ടികളുടെ ചോറൂണിനും നിരവധി പേരാണ് എത്തിയത്.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്കും ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഭവനങ്ങൾ നിർമിച്ചുനൽകിയതിൽ ശേഷിക്കുന്ന 40 ഭവനങ്ങളുടെ ശില ആശീർവാദത്തിനും നേതൃത്വം നൽകിയത്.

തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് തുടർന്നുനടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിലും ഒട്ടേറെ പേർ പങ്കെടുത്തു. ഒന്നരലക്ഷം പേർക്ക് ഒരുക്കിയ നേർച്ചസദ്യവിതരണം രാത്രി 11.30 മണി വരെ നീണ്ടു.