ട്രോളിംഗ് നിരോധനം; മീൻവില കുത്തനേ ഉയരുന്നു
Wednesday, June 12, 2024 1:13 AM IST
തൃശൂർ: ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ മീൻവില കുത്തനേ ഉയരുന്നു. കിലോയ്ക്ക് 200 രൂപയ്ക്കു മുകളിലാണ് വില ഉയർന്നത്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ മീനുകളുടെ വരവ് കുറഞ്ഞതാണ് വില ക്രമാതീതമായി ഉയരാൻ ഇടയാക്കിയതെന്നു കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസംവരെ എണ്ണൂറും ആയിരവുമുണ്ടായിരുന്ന അറയ്ക്ക, ആവോലി മീനുകൾക്കു നിലവിൽ 1200 മുതൽ 1500 വരെയാണ് ഹോൾസെയിൽ വില. ഏട്ട ഒന്നിന് 200 - 250രൂപ വരെ ഉണ്ടായിരുന്നതു നിലവിൽ 500 മുതൽ 800 രൂപവരെ ഉയർന്നു. ഏട്ട മുറിച്ചെടുത്തത് ആണെങ്കിൽ 800 രൂപയിലേക്കും.

ചാള, അയല എന്നിവയുടെ വിലയും 100 രൂപ വർധിച്ച് ഹോൾസെയിൽ 300 ഉം റീട്ടെയിലിൽ 400 രൂപയുമായി. പച്ചമാന്തൾ വലുത് നൂറുരൂപ വർധിച്ച് 500 രൂപയും അമൂർ 300 രൂപ വർധിച്ച് 850 രൂപയും കടൽ ബ്രാൽ ആയിരം രൂപയിലുമെത്തി.

പതിവായി എത്തിയിരുന്ന അറയ്ക്ക, ആവോലി എന്നിവ മാർക്കറ്റിൽ എത്തുന്നതു വലിയതോതിൽ കുറഞ്ഞുവെന്നും എന്നാൽ മഞ്ഞക്കോര വരുന്നുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു. മുനന്പം, അഴീക്കോട് എന്നിവിടങ്ങളിൽനിന്നും മാർക്കറ്റിൽ എത്തുന്ന മീനുകളുടെ വരവാണ് കുത്തനേ ഇടിഞ്ഞത്. അതേസമയം സംസ്ഥാനത്തിനു പുറത്തുനിന്ന് മീനുകൾ ധാരാളമായി എത്തുന്നുണ്ട്. എന്നാൽ, പലയിടങ്ങളിലും ഒരുവർഷംവരെ കേടുവരാതെ ഇരിക്കുന്ന ഫ്രീസർ മീനുകളാണ് എത്തുന്നത്. പലയിടത്തും സ്റ്റോക്ക് മീനുകളാണ് വില്പനയ്ക്ക് എത്തുന്നതെന്നും നോക്കിവാങ്ങിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവച്ചേക്കാമെന്നും കച്ചവടക്കാർ മുന്നറിയിപ്പും നൽകുന്നു.