റോഡുകൾ നന്നാക്കിയില്ലെങ്കിൽ അനിശ്ചിതകാല ബസ് സമരം
Wednesday, June 12, 2024 1:13 AM IST
തൃശൂർ: കോഴിക്കോട് -കുറ്റിപ്പുറം - തൃശൂർ റോഡിന്‍റെയും തൃശൂർ - കൊടുങ്ങല്ലൂർ റോഡിന്‍റെയും നിർമാണം 25നുമുന്പ് പൂർത്തിയാക്കിയില്ലെങ്കിൽ രണ്ടു റൂട്ടുകളിൽ അനിശ്ചിതകാലസമരമെന്നു ബസുടമ-തൊഴിലാളി സംയുക്തസമരസമിതി. ജില്ലാ കളക്ടർ അവധിയിലായതിനാൽ ഡെപ്യൂട്ടി കളക്ടർ ടി. മുരളിക്കു പരാതി നൽകിയിട്ടുണ്ട്. 25നു‌മുന്പ് രണ്ടുറോഡുകളും നന്നാക്കുമെന്ന ഉറപ്പിൻമേൽ 20നു നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിയെന്നും നടപടിയുണ്ടായില്ലെങ്കിൽ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകളും തൊഴിലാളിസംഘടനകളും വ്യക്തമാക്കി.

കോഴിക്കോട്-കുറ്റിപ്പുറം-തൃശൂർ റോഡിന്‍റെ നിർമാണക്കരാർ റദ്ദാക്കി കരാറുകാരൻ പോയതോടെ കുണ്ടും കുഴിയും നിറഞ്ഞു ബസുകൾക്കു ട്രിപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണ്. മിക്ക ദിവസങ്ങളിലും ട്രിപ്പ് റദ്ദാക്കേണ്ടിവരുന്നു. ടെൻഡർ നടപടി പൂർത്തിയാക്കി പുതിയ കരാറുകാരനെ കണ്ടെത്തണം. അപകടങ്ങളുണ്ടാകുന്പോൾ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുന്ന അധികൃതർ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻകൂടി ഇടപെടണമെന്നും സംയുക്തസമരസമിതി ആവശ്യപ്പെട്ടു.

മൂന്നുവർഷത്തിനിടെ തൃശൂർ- കൊടുങ്ങല്ലൂർ റോഡിൽ 14 കിലോമീറ്റർ മാത്രമാണു കോണ്‍ക്രീറ്റിംഗ് പൂർത്തിയാക്കിയത്. 24 കിലോമീറ്റർ ബാക്കിയുണ്ട്. റോഡ് നിർമാണത്തിനായി ബസുകൾ വഴിതിരിച്ചുവിടുന്പോൾ വൻ സാന്പത്തികനഷ്ടമുണ്ടാകുന്നു. ഡിസൽ ചെലവിനത്തിൽമാത്രം പ്രതിദിനം 1500 രൂപയുടെ വർധനയുണ്ട്. തൊഴിലാളികൾക്കു ബുദ്ധിമുട്ടും മാനസികസമ്മർദവും വർധിച്ചു. കോണ്‍ക്രീറ്റിംഗ് ഉപേക്ഷിച്ചു മെക്കാഡം ടാറിംഗ് നടത്തണം.

ശക്തൻ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്ന ഭാഗങ്ങളിൽ കുഴികൾ നിറഞ്ഞു. കുഴികളിൽവീണു ബസുകളുടെ ലീഫ് പൊട്ടുന്നതു പതിവായി. മറ്റ് അറ്റകുറ്റപ്പണികളും വർധിച്ചെന്നും സംയുക്തസമരസമിതി ചൂണ്ടിക്കാട്ടുന്നു.

കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എസ്. പ്രദീപ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ബി. സുരേഷ്, ജില്ലാ പ്രസിഡന്‍റ് മുജീബ് റഹ്‌മാൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം ജില്ലാ പ്രസിഡന്‍റ് ബിബി ആലപ്പാട്ട്, തൊഴിലാളിസംഘടനാ പ്രതിനിധികളായ സണ്ണി - സിഐടിയു, എ.ടി. ജോസ് - ഐഎൻടിയുസി, ജയൻ കോലാരി- ബിഎംഎസ്, കെ.കെ. ഹരിദാസ്- എഐടിയുസി എന്നിവർ യോഗത്തിൽ പങ്കെടുത്തു.