എടത്വ: മദ്യലഹരിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മഴയത്ത് മധ്യവയസ്കന്റെ അഴിഞ്ഞാട്ടം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എടത്വ കളങ്ങര സ്വദേശിയായ മധ്യവയസ്കനാണ് എടത്വ ടൗണില്‍ ഒരു മണിക്കൂറിലേറെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
റോഡിന്റെ മധ്യഭാഗത്തായി നിലയുറപ്പിച്ച ഇയാള്‍ അതുവഴി വന്ന ആംബുലന്‍സ്, കെഎസ്ആര്‍ടിസി ബസ്, കാര്‍ എന്നിവ തടഞ്ഞു നിര്‍ത്തി ഗതാഗതതടസം ഉണ്ടാക്കി. വാഹനങ്ങളുടെ ബോണറ്റില്‍ ഇടിച്ചും അസഭ്യം പറഞ്ഞും യാത്രക്കാര്‍ക്ക് നേരേ കയര്‍ത്തു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കാതെ പറഞ്ഞുവിട്ടെങ്കിലും പോലീസ് പോയ ശേഷം ഇയാൾ സ്ത്രീകളും വിദ്യാര്‍ഥികളും ബസ് കയറാന്‍ നില്‍ക്കുന്നിടത്തെത്തി നഗ്നതാ പ്രദര്‍ശനവും നടത്തി.