നെഹ്‌റു ട്രോഫി: ബോണസ് വിതരണം 50 ശതമാനം പൂര്‍ത്തിയായി
Wednesday, September 25, 2024 5:49 AM IST
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂര്‍ത്തിയായി. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഒരു ലക്ഷവും മറ്റു വള്ളങ്ങള്‍ക്ക് 25,000 രൂപയുമാണ് നല്‍കുന്നത്. വള്ളങ്ങള്‍ക്കുള്ള ജേഴ്‌സി, നമ്പര്‍ പ്ലേറ്റ്, ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ് എന്നിവയുടെ വിതരണവും റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നടന്നുവരികയാണ്. റോയല്‍ എന്‍ഫീല്‍ഡാണ് ഇത്തവണത്തെ ടൈറ്റില്‍ സ്‌പോണ്‍സര്‍.

പവലിയനുകളുടെ നിര്‍മാണം ഇന്ന് പൂര്‍ത്തിയാകും. ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ്, ചാറ്റിംഗ് ഡിവൈസ്, ഫിനിഷിംഗ് ഡിവൈസ് എന്നിവയുടെ ആദ്യഘട്ട പ്രവര്‍ത്തന പരിശോധനയും ഇന്നു നടക്കും. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെയും സെക്രട്ടറിയായ സബ് കളക്ടറുടെയും നേതൃത്വത്തില്‍ ഡിവൈസുകള്‍ വീണ്ടും നാളെ പരിശോധിക്കും.


ടിക്കറ്റ് വില്പന പുരോഗമിക്കുന്നു

നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ടിക്കറ്റ് വില്‍പ്പന നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. 100 - 25,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്‍ക്കുന്നത്. 2500ന് മുകളില്‍ ടിക്കറ്റ് എടുത്തവര്‍ ബോട്ട് ജെട്ടിയിലാണ് എത്തേണ്ടത്. പ്രത്യേക ബോട്ടുകളില്‍ ഇവരെ വേദിയില്‍ എത്തിക്കും. മറ്റ് ടിക്കറ്റുകള്‍ എടുത്തവര്‍ പുന്നമട ഫിനിഷിംഗ് പോയിന്‍റ് എത്തിച്ചേരേണ്ടതാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടവര്‍ക്ക് എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.