ജീവകാരുണ്യരംഗത്തു ശാന്തിഭവൻ 29 ആണ്ടുകൾ പിന്നിടുന്നു
Friday, September 27, 2024 5:53 AM IST
ആലപ്പുഴ: ജീവകാരുണ്യരംഗത്തു ശാന്തിഭവൻ 29 ആണ്ടുകൾ പൂർത്തിയാവുന്നു. 12 കൊല്ലം ജയിൽ ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായ ബ്രദർ മാത്യു ആൽബിൻ തന്‍റെ പ്രായശ്ചിത്തമായി തെരുവിൽ നിന്ന് ഒരാളെ എത്തിച്ച് തുടങ്ങിയ തെരുവുമക്കളുടെ അഭയ കേന്ദ്രമാണ് ശാന്തിഭവൻ. തെരുവിൽ അലയുന്നവരെ മാത്രമാണ് ശാന്തിഭവനിൽ സ്വീകരിക്കുന്നത്. പണം വാങ്ങി വീട്ടുകാർ ഉള്ളവരെ ശാന്തിഭവനിൽ നാളിതുവരെ സ്വീകരിച്ചിട്ടില്ല.

വിദേശ ഫണ്ടുകൾ സ്വീകരിക്കാതെയും വിദേശയാത്രകൾ നടത്താതെയും സ്വന്തം വീടും സ്ഥലവും വിറ്റു ബ്രദർ മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും ശാന്തി ഭവനിൽ തന്നെ അന്തേവാസികളെ ശുശ്രൂഷിച്ച് അവർക്കൊപ്പം തന്നെ ജീവിക്കുന്നു. വിവിധ മതസ്ഥരായ അന്തേവാസികൾ പാർക്കുന്ന ശാന്തിഭവനിൽ കൈകാലുകൾ ഇല്ലാത്തവർ, കാഴ്ചയില്ലാത്തവർ, കിടപ്പ് രോഗികളായ പ്രായമുള്ള അപ്പച്ചൻമാരും അമ്മച്ചിമാരും മനോനില തെറ്റിയ സഹോദരി സഹോദരന്മാരും അടക്കം 100ൽ പരം അന്തേവാസികൾ താമസിക്കുന്നു. ഇവരെ പരിചരിക്കാൻ മൂന്നു ഡോക്ടർമാരും രണ്ടു നഴ്സുമാരും ഒപ്പം 20 ഓളം ജീവനക്കാരും വേതനം പറ്റി ജോലി ചെയ്യുന്നു. 29 വർഷങ്ങൾ പിന്നിടുമ്പോൾ നിരവധി ആളുകളെ സുഖപ്പെടുത്തി ഇന്ത്യയുടെ നാനാഭാഗത്തുള്ള അവരുടെ സ്വഭവനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞതായി പറയുന്നു.


സർക്കാർ 100 പേർക്കു ഗ്രാൻഡ് അനുവദിച്ചിട്ടുണ്ടെങ്കിലും 30 പേർക്കു മാത്രമാണ് ഗ്രാൻഡ് ലഭിക്കുന്നത്. ഇന്നു ശാന്തിഭവൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ദൈനംദിന കാര്യങ്ങൾ പോലും വളരെ ബുദ്ധിമുട്ടിലാണെന്നുമാണ് യാഥാർഥ്യം.