ഒഴുക്കുനിലച്ച ഉത്തരപ്പള്ളിയാറിന് പുനരുജ്ജീവനം: സമിതി രൂപവത്കരിച്ചു
Thursday, September 26, 2024 4:45 AM IST
ചെങ്ങന്നൂര്‍: നീരൊഴുക്കു നിലച്ച ഉത്തരപ്പള്ളിയാറിന്‍റെ പുനരുജ്ജീവനത്തിനുള്ള പദ്ധതിക്കു തുടക്കമാകുന്നു. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി കുളിക്കാംപാലത്ത് ഒഴുക്കു നിലച്ച ആറിന്‍റെ നീരൊഴുക്ക് എങ്ങനെ വീണ്ടെടുക്കാമെന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു.

പുലിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ശ്രീകുമാര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ തഹസില്‍ദാര്‍, മേജര്‍, മൈനര്‍ ഇറിഗേഷന്‍ വിഭാഗം എന്‍ജിനിയര്‍മാർ, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാർ, ജനപ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് സമിതിക്കു രൂപം നല്കിയത്.

പ്രതീക്ഷ ഉയരുന്നു

സമിതി രൂപികരിച്ചതോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു നദിയെ വീണ്ടെടുക്കാനുള്ള നടപടികള്‍ ഇനി വേഗത്തിലാകുമെന്ന പ്രതിക്ഷയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍. സര്‍വേ കഴിഞ്ഞിട്ടു വര്‍ഷങ്ങളേറെയായങ്കിലും കൈയേറ്റങ്ങള്‍ക്കറുതിയില്ല. വെണ്‍മണിയില്‍ അച്ചന്‍കോവിലാറ്റില്‍നിന്നു തുടങ്ങി ബുധനൂര്‍ ഇല്ലിമലയില്‍ പമ്പയാറ്റില്‍ അവസാനിച്ചിരുന്ന നദിയാണ് ഉത്തരപ്പള്ളിയാര്‍. മാലിന്യം തള്ളലും കൈയേറ്റവും മൂലം ആറിന്‍റെ ഒഴുക്ക് ഇല്ലാതായിട്ടു വര്‍ഷങ്ങളേറെയായി. വര്‍ഷങ്ങളായുളള കൈയേറ്റങ്ങളാണ് ആറിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം.

പ്രകൃതി-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരുടെയും ഏതാനും സന്നദ്ധസംഘടനകളുടേയും നാട്ടുകാരുടേയും നിരന്തരമായ നിവേദനങ്ങളുടേയും തുടര്‍ സമരങ്ങളുടേയും ഫലമായി ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും അതനുസരിച്ച്റവന്യു സംഘം സര്‍വേ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. അന്തരിച്ച മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ 2015ലാണു നദി വീണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചത്.


സർവേ ഫലം

വെണ്‍മണി മുതല്‍ കുളിക്കാംപാലം വരെയേ നദി ഉള്ളൂവെന്നായിരുന്നു സര്‍വേയ്ക്കുശേഷം അധികൃതരുടെ നിലപാട്. റീസര്‍വേ പ്രകാരം ഇവിടം മുതലുള്ള ഭാഗത്തു നദി ഒഴുകിയിരുന്ന സ്ഥലങ്ങള്‍ പട്ടയഭൂമിയാണെന്നും ലിത്തോമാപ്പില്‍ ആറ്റുകണ്ടം എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വേ നടപടികള്‍ക്കു ശേഷം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

വെണ്‍മണി, ആലാ, ചെറിയനാട്, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലൂടെയാണു നദി കടന്നു പോകുന്നത്. മേഖലയിലെ ഹെക്ടര്‍ കണക്കിനു പാടശേഖരങ്ങളിലെ കൃഷിക്ക് ആവശ്യമായ ജലം എത്തിയിരുന്നത നദിയിലൂടെയായിരുന്നു. നദി ഇല്ലാതായതോടെ ഈ പാടശേഖരങ്ങള്‍ വര്‍ങ്ങളായി തരിശുകിടക്കുകയാണ്.

മന്ത്രി സജി ചെറിയാന്‍റെ ശ്രമഫലമായി ബജറ്റില്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നദീതീരത്ത വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വളിച്ചു ചേര്‍ത്തു നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തെങ്കിലും പിന്നീട് പ്രവര്‍ത്തനങ്ങള്‍ നിലച്ചു.ഉത്തരപ്പള്ളിയാറിന്‍റെ വീണ്ടെടുപ്പിനായി 15 കോടി രൂപ 2021 ലെ സംസ്ഥാന ബജറ്റില്‍ വകയിരിത്തിയിരുന്നു.