• Logo

Allied Publications

Middle East & Gulf
അമലിനായുള്ള കാത്തിരിപ്പിൽ കുടുംബം
Share
കണ്ണൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്കു മുങ്ങിപ്പോയ അർജുനുവേണ്ടി കുടുംബം കാത്തിരുന്നതിനു സമാനമായ രീതിയിൽ അമലിനു വേണ്ടി കാത്തിരിക്കുകയാണ് ആലക്കോട് കല്ലൊടിയിലെ കോട്ടയിൽ സുരേഷും കുടുംബവും.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കുവൈറ്റ് സമുദ്രാതിർത്തിയിലുണ്ടായ കപ്പൽ അപകടത്തിൽ അമൽ ഉൾപ്പെടെ കപ്പലിൽ ഉണ്ടായിരുന്ന ആറുപേരെയും കാണാതാകുന്നത്. അപകടം നടന്ന് നാളെ ഒരു മാസമാകുന്പോൾ മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത വിഷമത്തിലാണ് അമലിന്‍റെ അച്ഛൻ സുരേഷും അമ്മ ഉഷയും സഹോദരി അൽഷയും.

ഒന്നിന് അപകടം ഉണ്ടായെങ്കിലും അമലിനെ കാണാതായ വിവരം അഞ്ചിനാണു കുവൈറ്റിലെ ഇന്ത്യൻ എംബസി അമലിന്‍റെ കുടുംബത്തെ അറിയിക്കുന്നത്. ആദ്യം മരിച്ചതായാണ് അറിയിച്ചത്. ആറു പേരിൽ നാലു പേരുടെ മൃതദേഹങ്ങൾ കിട്ടിയതായും പറഞ്ഞു. തുടർന്ന്, കുവൈറ്റ് എംബസിയുടെ നിർദേപ്രകാരം അമലിന്‍റെ മാതാപിതാക്കളിൽനിന്നു ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് ഒൻപതിനുതന്നെ എംബസിക്കു കൈമാറിയിരുന്നു.

നാലു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിൽ അമൽ ഉൾപ്പെട്ടിട്ടില്ലെന്നുമാണ് കുവൈറ്റ് എംബസിയിൽനിന്ന് കഴിഞ്ഞ 26ന് അവസാനമായി കുടുംബത്തിനു വന്ന സന്ദേശം.

അപകടത്തിൽ മരിച്ച ആറുപേരിൽ തൃശൂർ കളരിക്കരയിലെ ഹരീഷ് ഹരിദാസും ഒരു കോൽക്കത്ത സ്വദേശിയും ബാക്കിയുള്ളവർ ഇറേനിയൻ പൗരന്മാരും ആണ്. ഇനി കിട്ടാനുള്ളത് അമലിനെയും ഒരു ഇറാൻ സ്വദേശിയെയും ആണെന്നാണു വീട്ടുകാരെ എംബസി അറിയിച്ചിട്ടുള്ളത്.

അമലിന്‍റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ നോർക്കയെ ചുമതപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കണ്ണൂർ എംപി കെ. സുധാകരൻ, ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് തുടങ്ങിയവർ അമലിന്‍റെ ബന്ധുക്കളുമായി പലതവണ ബന്ധപ്പെട്ടിരുന്നു.

എന്നാൽ, കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിന് ലഭ്യമാകുന്നില്ലെന്നും അമലിനെ കണ്ടുപിടിക്കുന്ന കാര്യത്തിൽ പുരോഗതിയില്ലെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

മകന്‍റെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടൽ നടത്തണമെന്നും വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു.
ദുബായി: സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ.
റിയാദിൽ അന്തരിച്ച കേളി പ്രവർത്തകന്‍റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
റിയാദ്: ഹൃദയാഘാതം മൂലം അന്തരിച്ച കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായ വിജയകുമാറിന്‍റെ(58) മൃതദേഹം നാട്ടിലെത്തിച്ച് സ
വീസ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം: നോർക്ക.
തിരുവനന്തപുരം: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അ
മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപെറിൽ പ്രവർത്തനമാരംഭിച്ചു.
കുവൈറ്റ് സിറ്റി: ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്‍റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്ര
ജേക്കബ്‌ കെ. ചാക്കോയ്ക്ക് യാത്രയയപ്പ്‌ നൽകി.
കുവൈറ്റ്‌ സിറ്റി: കോന്നി നിവാസി സംഗമത്തിന്‍റെ സജീവ പ്രവർത്തകനായ കോന്നി വെള്ളപ്പാറ സ്വദേശി ജേക്കബ്‌ കെ.