• Logo

Allied Publications

Middle East & Gulf
വയനാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ സഹായഹസ്തവുമായി അസീസ് കല്ലുംപുറം
Share
റിയാദ്: വയനാടിൽ ഉരുൾപൊട്ടൽ ഉണ്ടായെന്നും നിരവധി കുടുംബങ്ങൾ അപകടത്തിൽപെട്ടു എന്നും മാധ്യമങ്ങൾ വഴി അറിഞ്ഞ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയും മുൻ പ്രവാസിയുമായ അസീസ് കല്ലുംപുറം മറിച്ചൊന്ന് ചിന്തിക്കാൻ നിന്നില്ല.

തന്നെകൊണ്ടാവുന്നതെല്ലാം ചെയ്യണമെന്ന നിശ്ചയദാർഢ്യത്തോടെ ദുരന്തമുഖത്ത് ഓടിയെത്തി. ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ മേപ്പാടിയിലെത്തിയ അസീസ് ആദ്യം തെരച്ചിലിന്‍റെ ഭാഗമാകാനാണ് തീരുമാനിച്ചത്.

അതിനായുള്ള അനുമതി അധികൃതരിൽ നിന്നും വാങ്ങി പുറത്തിറങ്ങുമ്പോഴാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ മൃതദേഹങ്ങൾ വൃത്തിയാക്കുന്നതിന് സഹായം അഭ്യർഥിച്ച് ഒരു ഉദ്യോഗസ്ഥൻ സമീപിച്ചത്.

ഉടനെ ആ ദൗത്യം ഏറ്റെടുക്കാൻ അസീസ് തയാറായി. ആദ്യ ആറു ദിവസത്തോളം വൃത്തിയാക്കി എത്തിക്കുന്ന മൃതദേഹങ്ങളിൽ നിന്നും ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള അടയാളങ്ങൾ പകർത്തി നമ്പറിട്ട് പോസ്റ്റുമോർട്ടത്തിനായി തയാറാക്കിയയക്കുക, ബന്ധുക്കളെ കാണിച്ചു തിരിച്ചറിയുക എന്നീ ഉത്തരവാദിത്തങ്ങൾ അസീസും സംഘവും ഏറ്റെടുത്തു.

തുടർന്ന് അവസാന നാലുദിവസം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ടുള്ള എല്ലാ മൃതദേഹങ്ങളും ശരീരഭാഗങ്ങളും വൃത്തിയാക്കി നമ്പറിട്ട് പോസ്റ്റുമോർട്ടത്തിനായി എത്തിക്കുന്നത് അസീസ് അടക്കമുള്ള സന്നദ്ധ പ്രവർത്തകരുടേയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിലാണ് നടന്നത്.

രാത്രികാലങ്ങളിൽ ഉറങ്ങിയതും ഇതേ മേശപ്പുറത്ത് തന്നെ. മേപ്പാടി ഹെൽത്ത് സെന്‍ററിൽ വന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് വൃത്തിയാക്കുന്ന ജോലികൾക്ക് നേതൃത്വം നൽകിയത് അസീസ് അടങ്ങുന്ന വോളണ്ടിയർമാരാണ്.

ശരീരത്തിലെ പല അടയാളങ്ങളും ഫോട്ടോകളും നോക്കിയാണ് പലരേയും തിരിച്ചറിയാൻ കഴിഞ്ഞതെന്നും അതിന് കൂടുതൽ സഹായം നൽകിയത് ഇവിടെത്തെ മുൻ വാർഡ് മെമ്പറും ഇപ്പോഴത്തെ ആശാവർക്കറുമായ ഷൈജയാണെന്നും അസീസ് പറഞ്ഞു.

കഴിഞ്ഞമാസംവരെ ചൂരൽമല, മുണ്ടക്കൈ എന്ന നാടിനെ കുറിച്ച് കേട്ടി‌ട്ട് പോലുമില്ലായിരുന്നു. പക്ഷെ ഇന്ന് ഈ നാടും ഈ നാട്ടിലെ ആളുകളും എന്‍റെ കൂടപ്പിറപ്പുകളാണെന്നും അസീസ് കൂട്ടിച്ചേർത്തു.

2015 മുതൽ 2018 വരെ പ്രവാസി ആയിരുന്ന അസീസ്, റിയാദ് കേളി കാലാസംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ വാട്ടർ ടാങ്ക് യൂണിറ്റ് ട്രഷറർ ചുമതല വഹിച്ചിരുന്നു. കേളിയുടെ സജീവ പ്രവർത്തകനായ അസീസ് കേളിയുടെ രക്തദാന ക്യാമ്പുകൾക്ക് നേതൃത്വപരമായ ചുമതകൾ വഹിച്ചിരുന്നു.

ദുരന്തഭൂമിൽ വോളണ്ടിയർ സേവനം നടത്തിയ കേളിയുടെ നാല് മുൻകാല പ്രവർത്തകരിൽ ഒരാളാണ് അസീസ്. ജീവിത പങ്കാളിയും രണ്ട് കുട്ടികളും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ പരിപൂർണ പിന്തുണയാണ് അസീസിനെ ഈ രംഗത്ത് പ്രവർത്തിക്കാൻ ഊർജം നൽകുന്നത്.

ഭാര്യ റസീന നഴ്‌സായി ജോലി ചെയ്യുന്നു. 14 വർഷത്തോളമായി രക്തദാന രംഗത്ത് ഇരുവരും ചേർന്നാണ് പ്രവർത്തിക്കുന്നത്. ഉമ്മയുടെ കണ്ണിനുള്ള അസുഖമാണ് വയനാട്ടിലേക്കുള്ള യാത്രയിൽ നിന്നും റസീനയെ പിന്തിരിപ്പിച്ചത്.

മകൻ പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞു. മകൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന അസീസ് ഒരു വണ്ടി നിറയെ സാധാനങ്ങളുമായാണ് മല കയറിയത്.

ഭൂമിയിൽ ജീവിച്ചിരുന്നതിന് ചില അടയാളപ്പെടുത്തലുകൾ നടത്താൻ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയോടെയാണ് അസീസ് തിരിച്ച് ചുരം ഇറങ്ങിയത്.

സാംകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി.
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം സാംകുട്ടിക്ക് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്.
മസ്‌കറ്റ്: ഒമാനിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് ഒമാന്‍ അല്‍ മുധൈബിയിൽ രാ
മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയും മകളും വാഹനാപകടത്തിൽ മരിച്ചു.
ഹരിപ്പാട്: മകളുടെ വിവാഹത്തിനായി വിദേശത്തുനിന്നു നാട്ടിലെത്തിയ അച്ഛനെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടു വരവെ വാ
ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യുകെ പാര്‍ലമെന്‍റ് അവാര്‍ഡ്.
ദോഹ: ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യുകെ പാര്‍ലമെന്‍റ് അവാര്‍ഡ്.
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ്: അഹമ്മദീ ചർച്ച് ഓഫ് ഗോഡിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിച്ച ടാലന്‍റ് ടെസ്റ്റിൽ അഹമ്മദി ചർച്ച്