അയർലൻഡിൽ ഭവന വില കുതിക്കുന്നു
Saturday, September 21, 2024 10:32 AM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: സാധാരണക്കാർക്ക് അപ്രാപ്യമായ നിലയിൽ അയർലൻഡിൽ വീടുവില വർധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ തലസ്ഥാന നഗരമായ ഡബ്ലിനിൽ 10.3 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.

രാജ്യത്താകെ ശരാശരി 9.6 ശതമാനം വില കൂടി. 2024 ജൂലൈ വരെയുള്ള 12 മാസങ്ങളിൽ വാങ്ങിയ വീടിന്‍റെ ശരാശരി വില 3,40,000 യൂറോയാണ്. തലസ്ഥാന നഗരത്തിൽ ഏറ്റവും ഉയർന്ന ഭവനവില സൗത്ത് ഡബ്ലിനിലാണ് .

ഇവിടെ 12.1 ശതമാനമാണ് വർധിച്ചത്. ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വില കൂടിയത് ക്ലെയർ, ലിംറിക്, ടിപ്പറാറി തുടങ്ങിയ ഇടങ്ങളിലാണ്. ഇവിടെ പതിനാലു ശതമാനത്തോളമാണ് വിലയേറിയത്.


കാർലോ, കിൽകെന്നി വാട്ടർഫോർഡ്, വെക്സ് ഫോർഡ് തുടങ്ങിയ തെക്കു കിഴക്കൻ മേഖലയിലാണ് കുറഞ്ഞ വർധനവ് രേഖപ്പെടുത്തിയത്. ഇവിടെ ആറു ശതമാനം വർധനവാണുണ്ടായത്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. വിതരണത്തിന്‍റെ അഭാവമാണ് വിലവർധനവിനു പിന്നിലെ പ്രധാന കാരണം. ഇരട്ട അക്ക വിലവർധനവ് സാധാരണക്കാർക്കു വീട് വാങ്ങൽ എന്നത് ഏറെ ദുഷ്കരമാക്കിയിരിക്കുകയാണ്.