ബ്രിസ്റ്റോൾ സീറോമലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച
Tuesday, September 17, 2024 4:51 PM IST
മാനുവൽ മാത്യു
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളിലെ സീറോമലബാർ സമൂഹത്തിന്‍റെ ചിരകാലാഭിലാഷം പൂർത്തിയാവുന്നതിന്‍റെ നിർവൃതിയിലാണ് വികാരി ഫാ.പോൾ ഓലിക്കലും വിശ്വാസ സമൂഹവും.

ബ്രിസ്റ്റോൾ സീറോമലബാർ സമൂഹത്തിന് കാൽ നൂറ്റാണ്ടിനടുത്തടുത്ത പാരമ്പര്യമുണ്ടെങ്കിലും സ്വന്തമായി ഒരു ദേവാലയവും അനുബന്ധ സൗകര്യങ്ങളും ഇല്ലത്തതിന്‍റെ പരിമിധി എക്കാലവും അലട്ടിയുരുന്നു.

നിരന്തരാന്വേഷണങ്ങൾക്ക് അവസാനം ബ്രിറ്റോൾ സിറ്റി സെന്‍ററിൽ നിന്നും മൂന്ന് മൈലുകൾക്കുള്ളിൽ ഹോർഫീൽഡ് ഈഡൻ ഗ്രോവിലാണ് മനോഹരമായ ദൈവാലയവും തൊട്ടുചേർന്ന് നാല് ബഡ് റൂമുകളോടുകൂടിയ പള്ളിമേടയും കണ്ടെത്തിയത്.

ഒരേക്കറിൽ പരം വിസൃതിയിൽ രണ്ടു കാർപാർക്കുകളും മതപഠനക്ലാസുകൾക്കുള്ള അനക്സസുമുണ്ട്. കൂടാതെ വിശാലമായ ഇലക്ട്രിഫൈഡ് സ്റ്റേജോടുകൂടിയ പാരിഷ് ഹാൾ ആയിരത്തിൽ പരം കുടുംബങ്ങളുള്ള ഇടവക സമൂഹത്തിന് ഉപയുക്തമാവും.


സീറോമലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ സാന്നിധ്യത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും.

മഹനീയ കർമങ്ങളിൽ പങ്കെടുക്കാനും ഇടവക ജനത്തോടൊപ്പം സന്തോഷം പങ്കിടുവാനുമായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയച്ചനും പാരിഷ് കൗൺസിലും അറിയിച്ചു.

വെഞ്ചരിപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട മോടിപിടിപ്പിക്കലും പൗരസ്ത്യ സുറിയാനി രീതിയിലുളള മദ്ബഹാ ക്രമീകരങ്ങളും പൂർത്തിയാകുന്നതോടൊപ്പം പരിസര ശുചീകരണ പ്രവർത്തികളും തകൃതിയിൽ നടന്നുവരുന്നുണ്ട്.