ജര്‍മനിയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി; 30,000 അധികം പൗരന്മാരെ തിരിച്ചയച്ചു
Thursday, September 19, 2024 2:47 AM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: ജര്‍മനിയുടെ വിപുലീകരിച്ച അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ക്രമരഹിതമായ കുടിയേറ്റത്തെയും അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജര്‍മനി പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ താത്കാലികമായി നിയന്ത്രണം പുനരാരംഭിച്ചു.

ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലാണ് ജര്‍മനി പരിശോധന ആരംഭിച്ചു. പരിശോധനാ തുടർനടപടികൾ അടുത്ത ആറ് മാസത്തേക്ക് നിലനില്‍ക്കുമെന്നും ഇത് തുടരാനും സാധ്യതയുണ്ടെന്ന് അറിയുന്നു.

ജര്‍മനിയുടെ കിഴക്കന്‍, തെക്ക് അതിര്‍ത്തികളില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഇതിനകം നിലവിലുണ്ടായിരുന്നു. പരിശോധനകള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇടതുപാര്‍ട്ടി പറയുന്നുവെങ്കിലും ഇതല്ലാതെ ജര്‍മനിയ്ക്ക് മറ്റൊരു വഴിയുമില്ല.

ജര്‍മനിയിലെ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാര്‍ട്ടിയുടെ നേതാവ് വിപുലീകരിച്ച അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കും മൈഗ്രേഷന്‍ നയത്തിനും ഫെഡറല്‍ ഗവണ്‍മെന്‍റിനെ നിശിതമായി വിമര്‍ശിച്ചു.

അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒരു പ്രശ്നവും പരിഹരിക്കില്ല, അവ പുതിയവ സൃഷ്ടിക്കുക മാത്രമാണ്, എന്നാണ് വിമര്‍ശനം. ഈ നടപടികള്‍ ന്ധഭീമമായ ട്രാഫിക് ജാമുകളിലേക്ക്ന്ധ നയിക്കുമെന്ന് പറഞ്ഞു, നിയന്ത്രണങ്ങള്‍ പ്രാഥമികമായി ജര്‍മ്മനിയായി കണക്കാക്കാത്ത ആളുകളെ ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാമെന്നും പറഞ്ഞു.


ഞായറാഴ്ച ബ്രാന്‍ഡന്‍ബുര്‍ഗ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം സംബന്ധിച്ച് തീവ്ര വലതുപക്ഷ ബദല്‍ ജര്‍മനിയുടെ (എഎഫ്ഡി) നയങ്ങളാണ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നു.

അതേസമയം ജര്‍മന്‍ അതിര്‍ത്തികളിലെ വിപുലീകരിച്ച നിയന്ത്രണങ്ങളില്‍ പോലീസ് വംശീയ പ്രൊഫൈലിംഗ് അവലംബിക്കുകയാണെന്ന ആശയം ജര്‍മനിയുടെ ആഭ്യന്തര മന്ത്രാലയം നിരസിച്ചു.

ജര്‍മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 1,400 കിലോമീറ്റര്‍ ഉണ്ട്, കൂടാതെ 2,400 കിലോമീറ്റര്‍ കിഴക്കും തെക്കും അതിര്‍ത്തികളില്‍ ഇതിനകം പരിശോധനകള്‍ നടന്നുവരികയാണ്.ആദ്യദിവസം തന്നെ അഭയാര്‍ഥികളെന്നു സംശയിക്കുന്ന ഏതാണ്ട് 30,000 അധികം ആളുകളെ തിരിച്ചയച്ചതായി പോലീസ് പറഞ്ഞു.

ഇതില്‍ അധികംപേരും സിറിയ, അഫ്ഗാന്‍, ഇറാന്‍ പൗരന്മാരാണ്. ഇവരൊക്കെ യൂറോപ്യന്‍ യൂണിയന്‍ അഭയാര്‍ഥി പാസ് നേടിയവരുമാണ്.