ഫ്രീഡ്രിഷ് മെര്‍സ് ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥി
Friday, September 20, 2024 5:14 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍ : ഒടുവില്‍ 68-ാം വയസില്‍ ഫ്രെഡ്രിഷ് മെര്‍സ് ലക്ഷ്യത്തില്‍ എത്തിയിരിയ്ക്കയാണ്. മാത്രമല്ല അംഗല മെര്‍ക്കലിനോട് വൈകിയുള്ള പ്രതികാരമായി ഈ സ്ഥാനാർഥിത്വം കണക്കാക്കുകയും ചെയ്യാം.

2005 ല്‍ സിഡിയു പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകേണ്ട ആളാണ് മെര്‍സ്, പക്ഷെ മുന്‍ ചാന്‍സലറിയിരുന്ന ഹെല്‍മുട്ട് കോളിന്‍റെ അനുഗ്രഹവും പാര്‍ട്ടിയിലെ ജനാധിപത്യവും മെര്‍ക്കലിന് അനുകൂലമാവുകയും മെര്‍സ് പിന്‍തള്ളപ്പെടുക മാത്രമല്ല പാര്‍ട്ടിയില്‍ അനഭിമതനുമായി. പിന്നീട് സിഡിയു പാര്‍ട്ടിവേദികളില്‍ നിന്നും മാറി നടന്ന മെര്‍സ് മെര്‍ക്കലിന്‍റെ വിടവാങ്ങലോടെയാണ് സജീവരാഷ്ട്രീയത്തിലേയ്ക്ക് വന്നതും പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നതും പ്രതിപക്ഷനേതാവായതും.

അംഗല മെര്‍ക്കലിന്‍റെ പിന്‍വാങ്ങല്‍ വരെ ദശാബ്ദങ്ങളോളം സിഡിയുവിന്‍റെ പോള്‍ പൊസിഷനില്‍ നിന്ന് മെര്‍സിനെ പുറത്താക്കി എന്നു പറഞ്ഞാലും തെറ്റാവില്ല.

ഏറെ പോരാളി ഗുണങ്ങളുള്ള മെര്‍സ് 20 വര്‍ഷത്തിലേറെ നീണ്ട നിശബ്ദ പോരാട്ടത്തിനു ശേഷമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ അതായത്, 2025 സെപ്റ്റംബര്‍ 28 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എഎഫ്ഡി പാര്‍ട്ടി അല്‍ഭുതം ഒന്നും കാട്ടിയില്ലെങ്കില്‍ ജര്‍മനിയുടെ അടുത്ത ചാന്‍സലറായി മെര്‍സ് തെരഞ്ഞെടുക്കപ്പെടും.


1989 മുതല്‍ 1994 വരെ മെര്‍സ് യൂറോപ്യന്‍ പാര്‍ലമെന്‍റിലും, 1994 നും 2009 നും ഇടയില്‍ ബണ്ടെസ്ററാഗിലും അംഗമായിരുന്നു, 2000 മുതല്‍ 2002 വരെ അദ്ദേഹം ആദ്യമായി സിഡിയു/സിഎസ്യു പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍മാനായും, പ്രതിപക്ഷ നേതാവുമായിരുന്നു. പിന്നീട് മെര്‍സ് ലോബിയിസ്ററായും അഭിഭാഷകനായും പ്രവര്‍ത്തിച്ചു. 2018 ല്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് മടങ്ങി, 2020 ലെ പോലെ, സിഡിയു പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരാജയപ്പെട്ടു. 2021~ലെ തിരഞ്ഞെടുപ്പില്‍, മെര്‍സ് വീണ്ടും ബുണ്ടെസ്ററാഗില്‍ അംഗമായി, ഏതാനും മാസങ്ങള്‍ക്ക് ശേഷം തന്റെ മൂന്നാം ശ്രമത്തില്‍ സിഡിയു പാര്‍ട്ടി നേതാവായി.