അയർലൻഡിൽ ട്രാഫിക് ലംഘനങ്ങൾ പിടികൂടാൻ ലോറിയിൽ സഞ്ചരിച്ച് പരിശോധന
Wednesday, September 18, 2024 12:10 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ട്രാഫിക് ഗാർഡ കാറുകൾക്ക് പുറമെ ഇനി മുതൽ ഐറിഷ് ഹൈവേകളിൽ നിയമലംഘകരെ പിടികൂടാൻ ലോറി പട്രോളിംഗും. വാഹന അപകടങ്ങൾ എറിയതോടെയാണ് പുതിയ രീതിയുമായി നിയമപാലകർ നിരത്തിലിറങ്ങിയത്.

ഉയരത്തിലിരുന്നു നിയമലംഘനം പെട്ടെന്ന് കണ്ടുപിടിക്കാനാവുമെന്നതിനാലാണ് ലോറി ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. ഇതിലേക്കായി പ്രധാന റോഡുകളിലെല്ലാം സ്‌കാനിയ ലോറികൾ ഉപയോഗിക്കാനാരംഭിച്ചു.

നീല ലൈറ്റും സൈറണും ഘടിപ്പിച്ച ഗാർഡ എംബ്ലം ഇല്ലാത്ത സാധാരണ ട്രക്കിൽ സഞ്ചരിച്ചാണ് നിയമലംഘനം പിടികൂടുന്നത്. ഇത്തരക്കാരെപ്പറ്റിയുള്ള വിവരങ്ങൾ ട്രെക്കിനു പിന്നാലെയുള്ള പ്രൈവറ്റ് കാറുകളിലുള്ള ട്രാഫിക് ഗാർഡമാരെ അറിയിക്കുകയും ഇവർ നിയമലംഘകരെ മറികടന്നു പിടികൂടുകയുമാണ് ചെയ്യുന്നത്.


മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര എന്നിങ്ങനെ ഉള്ളവരെയാണ് ഏറെയും പിടികൂടി പിഴ ചുമത്തുന്നത്. ഈ വർഷം ഇതുവരെ രാജ്യത്തു മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്ന പതിനയായിരത്തിലധികം പേരെ പിടികൂടി.

കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 2,000 പേരുടെ വർധനവ് ഇക്കാര്യത്തിലുണ്ടായി. ഇതോടെയാണ് പുതുരീതിയുമായി അധികൃതർ രംഗത്തിറങ്ങിയത്. യൂറോപ്പിൽ ഫ്രാൻസിലും ബെൽജിയത്തിലും ട്രക്ക് പോലീസ് പട്രോളിംഗ് ഏറെ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.