കൊളോണിലുണ്ടായ സ്ഫോടനത്തില്‍ വൻ നാശനഷ്ടം
Thursday, September 19, 2024 2:58 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയുടെ പടിഞ്ഞാറന്‍ നഗരമായ കൊളോണിന്‍റെ മധ്യഭാഗത്ത് തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായി പോലീസ്. ഹോഹന്‍സോളന്‍റിംഗിലെ മലയാളിയുടെ ഉടമസ്ഥതിലുള്ള വാനിറ്റി ക്ലബ് കൊളോണിലാണ് സ്ഫോടനം നടന്നത്.

സംഭവത്തെ തുടര്‍ന്ന് കൊളോണ്‍ നഗരത്തിന്‍റെ ഹൃദയഭാഗമായ രണ്ട് കേന്ദ്ര സ്ഥലങ്ങളായ റുഡോള്‍ഫ്പ്ളാറ്റ്സിനും ഫ്രീസെന്‍പ്ളാറ്റ്സിനും ഇടയിലുള്ള റോഡ് അടച്ചതായി നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സ്റ്റേറ്റ് പോലീസ് പറഞ്ഞു.

ഈ പ്രദേശത്തു നിന്നും താല്‍ക്കാലികമായി ഒഴിഞ്ഞുപോകാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തു. ഇതിനിടയിലുള്ള വാനിറ്റി ക്ലബിന്‍റെ മുമ്പിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ആറുമണിയ്ക്ക് തൊട്ടുമുമ്പാണ് സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തിനു തൊട്ടുമുമ്പ് അജ്ഞാതന്‍ ഒരു സഞ്ചി ക്ലബ് കെട്ടിടത്തിന്‍റെ മുമ്പില്‍ ഉപേക്ഷിച്ചു പോയതായി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പോലീസ് വെളിപ്പെടുത്തി. പുലര്‍ച്ചെ 5:50 ഓടെ റുഡോള്‍ഫ്പ്ളാറ്റ്സിനും ഏറെന്‍സ്ട്രാസ്‌സെക്കും ഇടയിലാണ് സ്ഫോടനം നടന്നതെന്നു പോലീസ് വക്താവ് സ്ഥിരീകരിച്ചു.


തീവ്രവാദത്തിന് തെളിവില്ലെന്നാണ് പോലീസ് വക്താവ് പറഞ്ഞത്. എന്നാല്‍ സമീപ മാസങ്ങളില്‍ സംസ്ഥാനത്തുടനീളം നടന്ന സമാനമായ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് വിസമ്മതിച്ചു.

സംഭവത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിലേക്ക് നയിച്ച നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.അന്വേഷണം തുടരുകയാണ്.

അഗ്നിശമന സേനയെ സംഭവസ്ഥലത്തേക്ക് വിളിച്ചിരുന്നുവെങ്കിലും തീ കെടുത്താനുള്ള നടപടികളൊന്നും ആവശ്യമില്ലെന്ന് അഗ്നിശമന സേനാ വക്താവ് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് റോഡ് അടച്ചിരുന്നുവെങ്കിലും വീണ്ടും തുറന്നതായി തിങ്കളാഴ്ച രാവിലെ പോലീസ് അറിയിച്ചു.

സ്ഫോടനത്തില്‍ കെട്ടിടത്തി ഭാഗങ്ങള്‍ തകര്‍ന്നു. കെയര്‍ടേക്കറായ അജ്ഞാതനായ 53 കാരന് നിസാര പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരു കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഏതാണ്ട് ഒരു ലക്ഷം യൂറോയോളം നഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ടുകളുടെ വിലയിരുത്തല്‍.