പ്രവാസി ക്ഷേമ പദ്ധതി ഓണ്‍ലൈന്‍ സൗകര്യം ലഭ്യം
Wednesday, October 16, 2024 12:24 PM IST
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുക്കുന്നതിനും അംശദായം അടയ്ക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഓണ്‍ലൈന്‍ സൗകര്യത്തിലൂടെ സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

നജീബ് കാന്തപുരത്തിന്‍റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നവര്‍ തുടര്‍ച്ചയായി ഒരു വര്‍ഷമോ അതിലധികമോ അംശദായം അടയ്ക്കാന്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെടുമ്പോഴാണ് അത് പുനഃസ്ഥാപിക്കാന്‍ പലിശയും പിഴപ്പലിശയും നല്‍കേണ്ടി വരുന്നത്.


അംശദായ അടവില്‍ കൃത്യത പാലിക്കാനാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.