കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കേളി
Tuesday, October 8, 2024 4:07 PM IST
റിയാദ്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ രണ്ടാം അനുസ്മരണ വാർഷികം കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബാ കൂവോട് സ്വാഗതം പറഞ്ഞു.

വർഗീയ രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അതിനെതിരേ ശക്തവും ഫലപ്രദവുമായ പ്രതിരോധമുയർത്തിയ നേതാവും തലശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ സ്വജീവൻ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു കോടിയേരിയെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെ.പി.എം. സാദിഖ് അഭിപ്രായപെട്ടു.


കേരള പോലീസ് സേനയെ ഇന്ത്യയിലെ മികച്ച സേനയാക്കി മറ്റുന്നതിലും അവരുടെ അവകാശങ്ങൾ നേടികൊടുക്കുന്നതിന്നും കോടിയേരി വഹിച്ച പങ്ക് വളരെ വലുതാണെന്ന് അനുസ്മരണ കുറിപ്പിൽ അഭിപ്രായപെട്ടു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു.