തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഉറങ്ങുന്നു; ഉറക്കം ഒഴിച്ച് കർഷകർ
Wednesday, July 3, 2024 12:41 AM IST
ജോജി തോമസ്

നെന്മാറ: കർഷകരുടെ തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഉറക്കം തുടങ്ങിയിട്ട് മാസങ്ങൾ. കാട്ടുപന്നിക്കൂട്ടങ്ങൾ കാർഷികവിളകൾ നാശം വരുത്തുന്നത് തുടരുന്നു.

കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകുകയും ഡിഎഫ്ഒയുടെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാർക്ക് കാട്ടുപന്നി നിർമാർജനത്തിന് വെടിവയ്ക്കാൻ അനുമതിയും പഞ്ചായത്തുകൾ നൽകിയിരുന്നു.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഷൂട്ടർമാരുടെയും കർഷകരുടെയും കൈവശം ഉണ്ടായിരുന്ന തോക്കുകൾ ആയുധ നിയമപ്രകാരം സറണ്ടർ ചെയ്യാൻ അതാത് പോലീസ് സ്റ്റേഷനുകളിൽ നിന്ന് കർഷകർക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് കർഷകരുടെ തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യുകയും ചെയ്തു. ഇതോടെ മൂന്നുമാസത്തിലേറെയായി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലലും കൃഷി സംരക്ഷണവും കർഷകരുടെ ഉറക്കം ഒഴിച്ച കാവലിൽ മാത്രമായി.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും പുതിയ സർക്കാർ അധികാരത്തിൽ വരികയും പെരുമാറ്റച്ചട്ടം പിൻവലിക്കുകയും ചെയ്തിട്ടും കർഷകർ പോലീസ് സ്റ്റേഷനുകളിൽ നിരന്തരം അന്വേഷിച്ചിട്ടും പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്ത തോക്കുകൾ മടക്കി നൽകിയിട്ടില്ല. എത്രയും വേഗം തോക്കുകൾ മടക്കി നൽകി കാട്ടുപന്നിയുൾപ്പെടെ കൃഷിനാശം വരുത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ നടപടികൾ ആരംഭിച്ചില്ലെങ്കിൽ കപ്പ, ചേന, ചേമ്പ്, വാഴ തുടങ്ങി കാർഷികവിളകൾ വൈകാതെ കാട്ടുപന്നികൾ നശിപ്പിച്ചു തീർക്കും. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ചേനയാണ് കാട്ടുപന്നികൾ ഇപ്പോൾ വ്യാപകമായി നശിപ്പിക്കുന്നത്.

മിക്കയിടങ്ങളിലും കർഷകർ പടക്കങ്ങളും മറ്റുമായി കൃഷിയിടങ്ങളിൽ ഉറക്കമൊഴിച്ച് കൃഷി സംരക്ഷിക്കാൻ കാവൽ ഇരിക്കുകയാണ്.

തോക്കും തോക്ക് ലൈസൻസും ഉള്ള കർഷകർ പോലീസ് സ്റ്റേഷനുകളിൽ സമർപ്പിച്ച തോക്കുകൾ തിരികെ കിട്ടാൻ പോലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങുന്നുണ്ടെങ്കിലും തോക്ക് തിരികെ നൽകാൻ നടപടി സ്വീകരിക്കുന്നില്ല. കളക്ടർ ഉൾപ്പെടെ മേൽ ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതിയ ഇൻസ്പെക്ടർമാർ ചുമതല ഏൽക്കുകയും ചെയ്തതോടെ തോക്കുകൾ മടക്കി നൽകാൻ പുതുതായി എത്തിയവർ തയ്യാറാവുന്നില്ല.

പുതുതായി എത്തിയ പോലീസ് ഇൻസ്പെക്ടർമാർ അവരുടെ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിൽ ഉത്തരവാദിത്വമുള്ള ഇത്തരം കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് കർഷകർ പരാതി പറയുന്നു.