പൈനാപ്പിൾതോട്ടം നശിപ്പിച്ച്‌ കാട്ടാനക്കൂട്ടം; പൊറുതിമുട്ടി പുളിയംപുള്ളിക്കാർ
Thursday, July 4, 2024 1:33 AM IST
കല്ലടിക്കോട്‌: മലയോര മേഖലയായ പുളിയംപുള്ളിയിൽ കാട്ടാനകൾ കൂട്ടത്തോടെ കൃഷിഭൂമിയിൽ ഇറങ്ങി വിളകൾ നശിപ്പിച്ചു. പ്രദേശത്തെ കമുക്‌, തെങ്ങ്‌, വാഴ, പൈനാപ്പിൾ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്‌.

തോമസ് തട്ടരടിയിൽ, പുളിയംപുള്ളി അജയ ഘോഷ്‌ എന്നിവരുടെ കവുങ്ങിൻതോട്ടത്തിലും വാഴത്തോട്ടത്തിലാണ് ആന നാശംവിതച്ചത്.

സ്ഥലം പാട്ടത്തിനെടുത്തു പൈനാപ്പിൾകൃഷി ചെയ്തിരുന്നവരുടെ തോട്ടത്തിലും കാട്ടാനകൾ കയറി. ജോൺസൺ, ലിൻസൺ എന്നിവർ പാട്ടത്തിനെടുത്തുനടത്തുന്ന പൈനാപ്പിൾ തോട്ടത്തിൽ വൈദ്യുതിവേലികൾ തള്ളിമറിച്ചിട്ടു കയറിയ ആനകൾ പത്തേക്കറോളം വരുന്ന കൃഷി നശിപ്പിച്ചു.

പുളിയംപുള്ളിയിൽ രണ്ടാഴ്ചത്തോളമായി ആനയുടെ ശല്യമുണ്ട്. ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ആന ഇറങ്ങുന്നത്‌ പതിവാണ്. ദ്രുതകർമസേനയുടെ പട്രോളിംഗുണ്ടെങ്കിലും ഫലപ്രദമല്ല എന്ന പരാതിയുണ്ട്‌.

കഴിഞ്ഞ ആറുമാസക്കാലത്തോളം ആന ഇറങ്ങുന്നു തടയാൻ ദ്രുതകർമസേന ടീമിനു കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ആനകളാണ് രാത്രിയും പകലും ഇറങ്ങുന്നത്. അനകൾ ഇറങ്ങുന്നതു തടയാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത്‌ ജീവിക്കുന്നത്‌. രാത്രിയായാൽ ആരും വീടിനു പുറത്തു പോലും ഇറങ്ങാറില്ല.

ജനങ്ങളുടെ ജീവനും സംരക്ഷണം നൽകാൻ അധികാരികൾ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.