വടക്കഞ്ചേരിയിൽ പുതിയ വ്യാപാരിസംഘടന
Friday, July 5, 2024 12:21 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വ്യാപാരികൾക്ക് പുതിയ സംഘടന. കേരള വ്യാപാരി സംരക്ഷണ സമിതി എന്ന പേരിലാണ് പുതിയ സംഘടന നിലവിൽ വന്നിട്ടുള്ളത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് മുൻ പ്രസിഡന്‍റ് ബോബൻ ജോർജ് ചെയർമാനായിട്ടുള്ളതാണ് സംസ്ഥാനതലത്തിൽ പ്രവർത്തന പരിധിയായി രജിസ്ട്രേഷൻ നടത്തിയിട്ടുള്ള പുതിയ സംഘടന.

ഏകോപന സമിതിയിലെ മുൻ ഭാരവാഹിയായ സി.കെ. അച്യുതനാണ് പ്രസിഡന്‍റ്. സതീഷ് ചാക്കോ- ജനറൽ സെക്രട്ടറി, സഫർ ഇമേരിയാസ്- ട്രഷറർ, ഏകോപന സമിതിയുടെ മുൻ ട്രഷറർ വി.എ. അബ്ദുൽകലാം കൺവീനറും കെ. ശിവദാസ് കോ- ഓർഡിനേറ്ററുമാണ്.

വടക്കഞ്ചേരി ടൗണിലെ വ്യാപാരികളിൽ 70 ശതമാനം വ്യാപാരികളും ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ തങ്ങളുടെ സംഘടനയിൽ അംഗത്വം എടുത്തിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

650 ൽ പരം വ്യാപാരികളാണ് ടൗണിലുള്ളത്. ഇതിൽ 414 പേർ അംഗങ്ങളായി. മെംബർഷിപ്പ് കാമ്പയിൻ നടന്നുവരികയാണ്. 500ല്‍ പരം അംഗങ്ങളെങ്കിലും സംഘടനയിലുണ്ടാകുമെന്ന് ചെയർമാൻ ബോബൻ ജോർജ് പറഞ്ഞു.

വ്യാപാരികളുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപ്പെട്ട് വ്യാപാരി കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. മറ്റു സ്ഥലങ്ങളിലും സംരക്ഷണ സമിതിയുടെ യൂണിറ്റുകൾ രൂപീകരിക്കും. വടക്കഞ്ചേരി ടൗണിൽ തന്നെ നിരവധിയായ വിഷയങ്ങൾ പരിഹരിക്കാതെ നിലനിൽക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പോലീസിന്‍റെ ഇടപെടലുകൾ കാര്യക്ഷമമായി നടക്കണം എന്നതാണ് സംഘടനയുടെ ആവശ്യം.

കടയടപ്പ് പോലെയുള്ള സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടു സംരക്ഷണസമിതി കൂട്ടുനിൽക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

സി.കെ. അച്യുതൻ, സതീഷ് ചാക്കോ, സഫർ ഇമേരിയാസ്, വി. എ. അബ്ദുൾ കലാം, കെ. ശിവദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.