കുഞ്ചിയാർപതി, തളികക്കല്ല് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം
Wednesday, July 3, 2024 12:41 AM IST
മംഗലംഡാം: കുഞ്ചിയാർപതി, തളികക്കല്ല് തുടങ്ങിയ മലയോര വഴികളിൽ ആനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കുഞ്ചിയാർപതി വഴിയിൽ ജീപ്പിനു നേരെ കാട്ടാന പാഞ്ഞടുത്തു. ജീപ്പ് പുറകോട്ട് എടുത്ത് യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്കായിരുന്നു സംഭവം.

കുഞ്ചിയാർപതിയിൽ റിസോർട്ടിനോട് ചേർന്ന വീടിന്‍റെ അടുക്കള ഭാഗവും ആന തകർത്തു.ഇതിനടുത്തുള്ള തോട്ടത്തിലെ ഒറ്റതെങ്ങുങ്കൽ ഷിജിയുടെ തോട്ടത്തിലെ തെങ്ങുകളും ആനകൾ മറിച്ചിട്ട് നശിപ്പിച്ചിട്ടുണ്ട്.

സന്ധ്യ മയങ്ങിയാൽ വഴികളിലെല്ലാം ആനക്കൂട്ടങ്ങളാണ്.
ഇതുമൂലം തളികക്കല്ലിലെ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്കും കുഞ്ചിയാർപതിയിലേയും ആളുകൾക്കും അത്യാവശ്യങ്ങൾക്ക് പോലും രാത്രിയിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.

ആനകളെ കാട്ടിലേക്ക് കയറ്റി വിടാൻ വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.