നല്ലേപ്പിള്ളിയിൽ നടന്ന രണ്ട് അപകടങ്ങളിൽ മൂന്നു വാഹനങ്ങൾക്കു നാശം, ഒരാൾക്കു നിസാരപരിക്ക്
Wednesday, July 3, 2024 12:41 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിക്കു സമീപം മൂന്നു ചരക്കു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. വാളറ പാലത്തിന് സമീപമാണ് അപകടങ്ങൾ നടന്നത്. ചരക്കു വാഹനത്തിന്‍റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ചിറ്റൂർ അഗ്നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ച് പൊളിച്ച് രക്ഷപ്പെടുത്തി.
ഡ്രൈവർ കൊടുവായൂർ മുണ്ടയം പാടം അനിതാ നിവാസിൽ വിജയന്‍റെ മകൻ വിനീഷ് (26) ആണ് ക്യാബിനിൽ കുടുങ്ങിയത്. ഇന്നലെ പുലർച്ചെ 1.30 നാണ് ആദ്യ അപകടം നടന്നത്.

നാട്ടുകൽ ഭാഗത്തു നിന്നും ഉരുളക്കിഴങ്ങുമായി വന്ന ദോസ്ത് ചരക്ക് വാഹനം വാളറയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡ് വക്കത്തെ വൈദ്യുതി തൂണിലിടിച്ച് റോഡിൽ മറിഞ്ഞു വീഴുകയായിരുന്നു.

ആദ്യം മറിഞ്ഞ വാഹനത്തിൽ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങ് ചാക്കുകളെല്ലാം റോഡിൽ ചിതറി കിടപ്പുണ്ടായിരുന്നു. ഈ സമയത്ത് ചിറ്റൂർ ഭാഗത്തു നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കു പോവുകയായിരുന്ന പിക്കപ്പ് വാൻ അമിത വേഗതയിലെത്തി റോഡിന്‍റെ വലതുവശത്തു നിൽക്കുകയായിരുന്ന ദോസ്ത്ത് വാഹനത്തിൽ ഇടിച്ചുകയറിയാണ് വിനേഷ് കാബിനിനകത്ത് കുടുങ്ങിയത്.

അഗ്നിരക്ഷാസേനക്കൊപ്പം അപകട വിവരമറിഞ്ഞ് കൊഴിഞ്ഞാമ്പാറ പോലീസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിലേർ പ്പെട്ടു.

മൂന്നു വാഹനങ്ങളും റോഡിൽ അകപ്പെട്ടതോടെ ഇരുചക്ര വാഹനം പോലും മറികടക്കാൻ കഴിയാത്ത വിധം ഗതാഗത കുരുക്കിലകപ്പെട്ടു. കൊഴിഞ്ഞാമ്പാറ പോലീസ് ക്രെയിൻ കൊണ്ടുവന്ന് മൂന്നു വാഹനങ്ങളും നീക്കം ചെയ്ത് മൂന്നരയോടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.