നല്ലേപ്പിള്ളിയിൽ ഒന്നാംവിള കൃഷിപ്പണികൾ സജീവം
Wednesday, July 3, 2024 12:41 AM IST
ചിറ്റൂർ: ഒന്നാം വിള നെൽകൃഷിക്ക് അടിവളമായി രാസവളപ്രയോഗം ആരംഭിച്ചു. 40 ദിവസം മുമ്പ് ഞാറ്റടി തയാറാക്കിയ കർഷകരാണ് നടീൽ കഴിഞ്ഞ് നാലുദിവസം അടിവളമിട്ടത്.

നടീൽ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ കളനാശിനി ഇട്ടിരുന്ന പാടങ്ങളിലാണ് അടിവളമായി രാസവളങ്ങൾ പ്രയോഗിച്ചത്. കതിർ വരുന്നതിനു 50 ദിവസമെങ്കിലും മുമ്പിൽ വളപ്രയോഗം നടത്തിയാലേ കതിരിൽ ഗുണം ഉണ്ടാവുകയുള്ളു.

കീടനാശി പ്രയോഗം, രണ്ട്, മൂന്ന് ഘട്ടം വളമിടൽ എന്നിവയും കളപറിയ്ക്കലും നടത്തണം. ഇപ്പോൾ മഴയും കനാൽ വെള്ളവും ഇല്ലാത്തത് വളമിടലിനു ഗുണം ചെയ്യുമെങ്കിലും വെള്ളം കിട്ടാതെ നടീൽ നടത്താൻ പറ്റാത്ത കർഷകരുമുണ്ട്. മഴക്കുറവാണ് നടീൽ വൈകാൻ കാരണമായതെന്നു കർഷകർ പറഞ്ഞു.