നാടൊത്തുപിടിച്ചു കുളഞ്ചേരി കുളം നവീകരിക്കുന്നു
Monday, July 1, 2024 1:09 AM IST
ഷൊർണൂർ: ഷൊർണൂരിലെ കുളഞ്ചേരി കുളം വൃത്തിയാക്കുന്നു. കുളത്തിലെ പായൽനീക്കിയും ചുറ്റുപാടുള്ള കുറ്റിക്കാടുകൾ വെട്ടിമാറ്റിയുമാണ് ശുചീകരണം നടത്തുന്നത്.

വേനലിലും വെള്ളം വറ്റാത്ത കുളം അഗ്നിരക്ഷാവിഭാഗത്തിന്റെ ജലസ്രോതസു കൂടിയാണ്. അഗ്നിരക്ഷാസേനയ്ക്ക്‌ വെള്ളമെടുക്കാനുള്ള പ്രത്യേക സൗകര്യവും കുളത്തിനരികിലുണ്ട്.

രണ്ടുവർഷംമുമ്പാണ് കുളത്തിന്‍റെ അരികുകൾ കരിങ്കല്ലുപയോഗിച്ച് കെട്ടി കുളക്കടവുകളുണ്ടാക്കിയത്. ശേഷമാണ് പായലും ചെടികളും വളർന്ന് കുളം വൃത്തിഹീനമായത്.

കൗൺസിലർ കെ. പ്രസാദിന്‍റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ശുചീകരണം. മൂന്നുദിവസത്തിനകം ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. സമീപത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.