കരിമ്പ പഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം രൂക്ഷം
Thursday, July 4, 2024 1:33 AM IST
കല്ലടിക്കോട്‌: കരിമ്പ പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. പനയമ്പാടം വെള്ളക്കാട് സുരേഷിന്‍റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ ആക്രമിച്ചു കൊന്നു. പശുക്കുട്ടിയെ അക്രമിക്കുന്നതുകണ്ട്‌ ഓടിയെത്തിയ വീട്ടുകാർക്കെതിരേയും ആക്രമിക്കാനയി നായകൾ ചീറിപ്പാഞ്ഞടുത്തു.

ഓടി വീടിനകത്ത്‌ കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. രാമചന്ദ്രൻ, വാർഡ് മെംബർ മോഹൻദാസ്, മനേഷ്, പി.ജി. ബാബു തുടങ്ങിയവർ സുരേഷിന്‍റെ വീട്‌ സന്ദർശിച്ചു.

കരിമ്പ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. പ്രഭാത നടത്തത്തിനായി പോകുന്നവരെയും മീൻ കച്ചവടക്കാരെയും റബർ തോട്ടങ്ങളിൽ പണിയെടുക്കാൻ പോകുന്നവരേയും തെരുവുനായകൾ ഓടിക്കുന്നതു പതിവാണ്.

ദേശീയപാതയിൽ കല്ലടിക്കോട്‌ ചുങ്കം, ടിബി കവല, ദീപ കവല, പാറക്കോട്‌, മാപ്പിള സ്കൂൾ കവല, തുപ്പനാട്‌ പാലത്തിനു ഇരുവശവും, പനയമ്പാടം യുപി സ്കൂളിനു സമീപം, പഞ്ചായത്ത്‌ ഓഫീസിനു മുമ്പിലും കരിമ്പ പള്ളിപ്പടിയിലും ഇടക്കുർശിയിലും നായകൾ കൂട്ടമായി ആളുകളെ ആക്രമിക്കുന്നതും പതിവാണ്.

അക്രമകാരികളായ നായകളെ വകവരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനു നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.