ഉദ്ഘാടനംകഴിഞ്ഞ് പതിറ്റാണ്ടു പിന്നിട്ടിട്ടും ലിഫ്റ്റുകൾ കട്ടപ്പുറത്ത്
Wednesday, July 3, 2024 12:41 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം മിനി സിവിൽസ്റ്റേഷനിലെത്തുന്നവർ മുകൾനിലയിലെത്താൻ പെടാപ്പാട് പെടണം. ഒരു പതിറ്റാണ്ടായി കണ്ണിയംപുറം മിനിസിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയിട്ടെങ്കിലും ഇപ്പോഴും ലിഫ്റ്റ് സംവിധാനം പ്രവർത്തിക്കുന്നില്ല.

നാലുനിലയുള്ള കെട്ടിടത്തിൽ അന്നു സ്ഥാപിച്ച ലിഫ്റ്റ് ഇപ്പോഴും അടഞ്ഞുതന്നെയാണ്. മൂന്നാംനില നിർമിച്ചതിലെ സാങ്കേതികപ്രശ്നങ്ങൾമൂലം അനുമതി ലഭിക്കാത്തതാണ് ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിലെ തടസം. ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത് ഇവിടെ കയറിയിറങ്ങുന്ന വയോധികരടക്ക മുള്ളവരാണ്.

ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസ്, മണ്ണുസംര ക്ഷണവിഭാഗം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയാണ് മൂന്നാം നിലയിൽ പ്രവർത്തിക്കുന്നത്.

രണ്ടാം നിലയിൽ ചരക്ക് -സേവന നികുതി വകുപ്പ്, ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, മോട്ടോർ വാഹന വകുപ്പ് ഓഫീസ് തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.

പട്ടയം പോലുള്ള ആവശ്യ ങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും പലപ്പോഴും വയോധികരുൾപ്പെടെയുള്ളവരാണ് ലാൻഡ് ട്രിബ്യൂണൽ ഓഫീസിനെ ആശ്രയിക്കാറുള്ളത്. കിതച്ചും സഹായത്തിന് ഒപ്പം ആളെകൂട്ടിയുമൊക്കെയാണ് രണ്ടാംനിലയിലെ ഓഫീസിലേക്ക് പലരും എത്തുന്നത്.

2014 മേയിൽ ആറര കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷനിലെ താഴത്തെ രണ്ടു നിലകൾക്കു മാത്രമാണ് നഗരസഭയിൽനിന്ന് അനുമതി ലഭിച്ചിട്ടുള്ളത്. മൂന്നാം നിലയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം അനുമതിക്കായി അപേ ക്ഷിക്കാനായിരുന്നു പൊതുമ രാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്‍റെ പദ്ധതി.

എന്നാൽ ഇതു പ്രായോഗികമായില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും മുകൾഭാഗം അനധികൃതമായാണ് പ്രവർത്തിക്കുന്നത്.