വേനൽച്ചൂടും കുടിവെള്ള ക്ഷാമവും; പൊറുതിമുട്ടി ജനം
Monday, May 6, 2024 1:28 AM IST
ലോറിവെള്ളം തികയില്ലെന്നു നാട്ടുകാർ

കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. പഞ്ചായത്ത് അധികൃതർ എത്തിച്ചുനൽകുന്ന ലോറിവെള്ളം തീരെ അപര്യാപ്തമെന്നു നാട്ടുകാർ. ജലജീവൻ മിഷനിലൂടെ വിതരണം ചെയ്യുന്ന വെള്ളം കുടിവെള്ളത്തിന് ഉപകരിക്കുന്നില്ലെന്നു പരാത്രിയുമുണ്ട്.

ഗ്രാമപഞ്ചായത്തിൽ 35,000 ത്തോളം ജനസംഖ്യയാണുള്ളത്. ചില വീടുകളിൽ മാത്രമാണ് കിണറുകളുള്ളത്. ഇതാവട്ടെ ജലനിരപ്പ് താഴ്ന്നു വരണ്ടു തുടങ്ങിയിരിക്കുകയാണ്.

ഗോവിന്ദാപുരത്തിനു സമീപം സ്വകാര്യ വ്യക്തി രണ്ടുലക്ഷം ചെലവഴിച്ചു കുഴൽ കിണർ നിർമിച്ചെങ്കിലും വെള്ളംകണ്ടില്ല.

ഇതിനിടെ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യപ്പെടുന്നതിനായി മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കല്പനാദേവിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. താജുദിൻ , കേരള വാട്ടർ അഥോറിറ്റി ചിറ്റൂർ, നെന്മാറ എൻജിനീയർമാർ, മറ്റു ജനപ്രതിനിതികൾ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.

ചിറ്റൂർ പുഴപ്പാലം തടയണയിൽനിന്നു ലോറിയിൽ വെള്ളമെടുത്ത് മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ താത്കാലിക നടപടിയും സ്വീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പഞ്ചായത്തിൽ കുടിവെള്ള പ്രശ്നം കൂടുതൽ സങ്കീർണമാവുമെന്നു നാട്ടുകാർ പറയുന്നു.