പറമ്പിക്കുളം- ആളിയാർ ജലം: കനാൽ വഴി വിതരണം ചെയ്യണം
Sunday, May 5, 2024 2:29 PM IST
ചിറ്റൂർ: പറമ്പിക്കുളം- ആളിയാർ കരാറിൽ നിന്നും കേരളത്തിന് ലഭിക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടണമെന്നും പുഴയിലേക്കുള്ള ജല വിതരണം കനാൽ വഴി കമ്പലത്തറ ഏരിയിൽ എത്തിച്ച് അവിടെ നിന്നാക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.
250 ഘന അടി വെള്ളം കേരളം ആവശ്യപ്പെട്ടിട്ടും 88 ഘന അടി വെള്ളമാണ് നിലവിൽ ലഭിക്കുന്നത്. ഇത് കുടിവെള്ള പദ്ധതികൾക്കു വേണ്ടത്ര വെള്ളമില്ലാത്ത സാഹചര്യമുണ്ടാക്കി. ജലവർഷം അവസാനിക്കാറായിട്ടും ലഭിക്കേണ്ട 7.25 ടിഎംസി വെള്ളത്തിൽ 5.32 ടിഎംസി വെള്ളം മാത്രമാണ് മേയ് നാലു വരെ ലഭിച്ചിട്ടുള്ളത്.

കേരളത്തിനു അർഹതയുള്ള വെള്ളം നേടിയെടുക്കാൻ കഴിവില്ലാത്ത ഭരണകൂടമാണ് ഭാരതപ്പുഴയോരത്ത് നിലവിലെ കുടിവെള്ള ക്ഷാമത്തിനും വിളയുണക്കത്തിനും കാരണക്കാർ.

മൂലത്തറയിലെത്തുന്ന പറമ്പിക്കുളം വെള്ളം കനാൽ വഴി കമ്പാലത്തറയിലെത്തിച്ച് വിതരണം ചെയ്താൽ ആയിരക്കണക്കിന് കിണറുകൾ റീചാർജ് ആക്കാൻ കഴിയും. കൂടാതെ 10,000 കണക്കിന് തെങ്ങുകൾ ജല ദൗർലഭ്യം മൂലം ഉണക്കം നേരിടുകയാണ്.

ഇതിനു പ്രതിവിധിക്കൊപ്പം കനാലിനോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ കാലിത്തീറ്റയ്ക്കുള്ള പുല്ല് ഉണങ്ങാതിരിക്കാനും ജലസേചനം കനാൽ വഴിയാക്കണം. അധികൃതർ അടിയന്തരമായി ഇടപെട്ട് പറമ്പിക്കുളം വെള്ളത്തിന്‍റെ ലഭ്യത കൂട്ടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.