അലങ്കാരഗോപുരവും നടപ്പന്തൽ സമർപ്പണവും ഞായറാഴ്ച
Friday, July 5, 2024 12:47 AM IST
ഗുരുവായൂർ: ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ നിർമിച്ച അലങ്കാരഗോപുരത്തിന്‍റെയും നടപ്പന്തലിന്‍റെയും സമർപ്പണം ഞായറാഴ്ച നടക്കുമെന്ന്, വഴിപാടായി സമർപ്പിക്കുന്ന പ്രവാസി വ്യവസായി വെൽത്ത് ഐ ഗ്രൂപ്പ് സിഇഒയും അങ്ങാടിപ്പുറം സ്വദേശിയുമായ വിഘ്നേഷ് വിജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന സമർപ്പണച്ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് മുഖ്യാതിഥിയാകും. തുടർന്ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കും. 150 കലാകാരന്മാർ അണിനിരക്കുന്ന മേളവും ഉണ്ടാകും. രണ്ടുനിലകളിലായി കേരളീയ വാസ്തുശൈലിയിലാണ് പ്രവേശനകവാടമായി അലങ്കാരഗോപുരം നിർമിച്ചിട്ടുള്ളത്. മൂന്ന് താഴികക്കുടങ്ങൾ, കൊത്തുപണികളോടുകൂടിയ അഷ്ടദിക്പാലകർ, വ്യാളീരൂപം, തൂണുകളിൽ ഗുരുവായൂരപ്പന്‍റെ ചതുർബാഹുരൂപം, വെണ്ണക്കണ്ണൻ, ദ്വാരപാലകർ തുടങ്ങിയവയുമുണ്ട്.

നടപ്പന്തൽ തൂണുകളിൽ കോൺക്രീറ്റിൽ തീർത്ത ദശാവതാരങ്ങളാണ്. വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻനമ്പൂതിരിപ്പാടിന്‍റെ നിർദേശാനുസരണം ശിൽപ്പി എളവള്ളി നന്ദന്‍റെ നേതൃത്വത്തിൽ പെരുവല്ലൂർ മണികണ്ഠൻ, സൗപർണിക രാജേഷ്, പാന്തറ വിനീത് കണ്ണൻ തുടങ്ങിയവരാണ് നിർമാണത്തിനു മേൽനോട്ടം വഹിച്ചത്. മൂന്നുകോടിയാണ് നിർമാണച്ചെലവ്. അടുത്ത ഘട്ടത്തിൽ ചുമർചിത്രങ്ങൾ, കലവറ എന്നിവ വഴിപാടായി സമർപ്പിക്കുമെന്നും വിഘ്നേഷ് വിജയകുമാർ അറിയിച്ചു.

വെൽത്ത് ഐ ഗ്രൂപ്പ് ഫിനാൻഷ്യൽ ഹെഡ് ബിനു ചാർലി, എം. അൻഷാദ്, കെ.എസ്. സിബി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.