മുരളിയുടെ തോൽവി; അന്വേഷണസമിതി റിപ്പോർട്ടിൽ നടപടി കാത്ത് മുരളിപക്ഷം
Friday, July 5, 2024 12:47 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്‍റെ തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൻമേൽ കെപിസിസി നേതൃത്വം എന്തു നടപടി കൈക്കൊള്ളുമെന്നറിയാൻ കാത്ത് മുരളിപക്ഷം. തങ്ങൾ ആരോപണമുന്നയിച്ച പലർക്കെതിരെയും നടപടി വന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കേണ്ടിവരുമെന്നു മുരളിപക്ഷം സൂചന നൽകി. ഏതെങ്കിലും ഒന്നോരണ്ടോ പേർക്കെതിരെയല്ല വലിയൊരു ശുദ്ധികലശംതന്നെയാണ് വേണ്ടതെന്നും മുരളിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

തോൽവിയുടെ കാരണങ്ങളറിയാൻ കെപിസിസി നിയോഗിച്ച കമ്മിറ്റിക്കു മുന്പാകെ മൊഴി കൊടുത്തവരിൽ മിക്കവരും തോൽവിക്ക് പാർട്ടിയിലെ ഒന്നോരണ്ടോ പേർ മാത്രമല്ല കാരണക്കാരെന്നും മുരളിയെ വിജയിപ്പിക്കുന്നതിൽ മൊത്തം പാളിച്ചപറ്റിയെന്നും അഭിപ്രായപ്പെട്ടു. ഇതോടെയാണ് കൂടുതൽ പേർക്കെതിരേ അച്ചടക്കനടപടി വേണ്ടിവരുമെന്ന സ്ഥിതി സംജാതമായിരിക്കുന്നത്.

തോൽവിയെതുടർന്ന് ഡിസിസി പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ ജോസ് വള്ളൂരും യുഡിഎഫ് ചെയർമാൻസ്ഥാനം രാജിവച്ച എം.പി. വിൻസന്‍റും മാത്രമല്ല തോൽവിയുടെ ഉത്തരവാദികളെന്നു സമിതിക്കുമുന്പാകെ എത്തിയ പലരും അഭിപ്രായപ്പെട്ടു.

കെപിസിസിക്ക് അന്വേഷണസമിതി നൽകുന്ന റിപ്പോർട്ടിൽ രണ്ടു കാര്യങ്ങളാണ് ശിപാർശയായി ഉണ്ടാവുകയെന്നറിയുന്നു. ഒന്നുകിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുക, അല്ലെങ്കിൽ കാര്യങ്ങൾ സംസാരിച്ച് ഒത്തുതീർപ്പാക്കുക.

തദ്ദേശഭരണതെരഞ്ഞെടുപ്പ് വരാനിരിക്കെ ഒറ്റക്കെട്ടായി എല്ലാവരെയും കൊണ്ടുപോകാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കേണ്ടതെന്നും അച്ചടക്കനടപടികളിലേക്ക് പാർട്ടി കടക്കുന്നത് അത്ര ശുഭകരമായിരിക്കില്ലെന്നുമുള്ള അഭിപ്രായവും പാർട്ടിയിലെ ഉന്നതനേതാക്കളടക്കമുള്ളവർക്കുണ്ട്.

കെ. മുരളീധരനുമായി സമിതി അംഗങ്ങൾ നേരത്തേ സംസാരിച്ചിരുന്നു. അങ്ങോട്ടുചെന്ന് ആർക്കും മൊഴികൊടുക്കുകയോ തെ ളിവുനൽകുകയോ വേണ്ടെന്ന കർശനനിർദേശം മുരളി തൃശൂരിലെ തന്‍റെ അണികൾക്കു നൽകിയിരുന്നതായി സൂചനയുണ്ട്.

അതുകൊണ്ടുതന്നെ തൃശൂരിലെത്തിയ സമിതിക്കു മുന്നിൽ തെളിവെടുപ്പിനോ മൊഴിനൽകാനോ മുരളിപക്ഷത്തുള്ള ആരും പോയിരുന്നില്ല. ഇപ്പോൾ പാർട്ടിയിൽനിന്ന് അകലംപാലിച്ചു നിൽക്കുന്ന ഈ രീതി തൽക്കാലം തുടരാമെന്നാണ് മുരളി അണികളോടു പറഞ്ഞിരിക്കുന്നത്.