നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; ബിജെപി മാർച്ച് നടത്തി
Thursday, July 4, 2024 1:11 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.കെ. അനീഷ്കുമാറിനെതിരെ സ്ഥിരംകുറ്റവാളി വകുപ്പ് ചുമത്തിയ പോലീസ് നടപടിക്കെതിരെ ജില്ലയിലെന്പാടും ബിജെപി പ്രതിഷേധം. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അനീഷിനെതിരെ തൃശൂർ ഈസ്റ്റ് പോലീസാണ് റിപ്പോർട്ട് നൽകിയത്. പോലീസ് കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബി ജെ പി തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. പോലീസ് നൽകിയ റിപ്പോർട്ടിനെ നിയമപരമായിത്തന്നെ നേരിടുമെന്നു ജില്ലയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു.

നിരവധി കേസകളിൽ പ്രതിയാണ് അനീഷ്കുമാറിനെതിരേ സിആർപിസി 107 പ്രകാരം കേസെടുത്തിരിക്കുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്.

ആറു മാസത്തിനുള്ളിൽ ഇനി ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും. ഇനി കേസിൽ ഉൾപ്പെടില്ലെന്നു കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. ഇന്നുതന്നെ കോടതിയിൽ ഹാജരായി നടപടിക്രമങ്ങളിലേക്കു കടക്കാനാണ് തീരുമാനം. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടിവരും.

അതേസമയം ഇതു രാഷ്ട്രീയപകപോക്കലാണെന്നും രാഷ്ട്രീയനേതാക്കൾക്കെതിരെ സാധാരണ ഈ വകുപ്പ് ചുമത്താറില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു. തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വന്പിച്ച വിജയം കൈവരിച്ചതിൽ വിറളിപൂണ്ട സിപിഎമ്മിന്‍റെ പകപോക്കലാണ് ജില്ലാ പ്രസിഡന്‍റിനെതിരായ നീക്കമെന്നു ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. അനീഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർ മറുപടിപറയേണ്ടിവരുമെന്നും നേതൃത്വം വ്യക്തമാക്കി.

അനീഷിനു പുറമെ രണ്ടു പേർക്കെതിരെകൂടി പോലീസ് ഇത്തരത്തിൽ റിപ്പോർട്ടു നൽകി കേസെടുത്തിട്ടുണ്ട്. കൂടുതൽ നേതാക്കളെ ഇങ്ങനെ പോലീസ് കുടുക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവച്ചു.

മേഖലാ വൈസ് പ്രസിഡന്‍റ് ബിജോയ് തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ സമാപിച്ചു. രഘുനാഥ് സി. മേനോൻ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഐനിക്കുന്നത്ത്, ദിനേശ് കുമാർ കരിപ്പേരിൽ, വിപിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, സുശാന്ത് ഐനിക്കുന്നത്ത്, മനു പള്ളത്ത്, ഷാജൻ ദേവസ്വംപറമ്പിൽ, സി. സത്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

സിപിഎമ്മിന്‍റെ പ്രതികാരനടപടി:
പദ്മജ വേണുഗോപാൽ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായ സിപിഎം നേതൃത്വത്തിന്‍റെ പ്രതികാരനടപടിയാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.കെ. അനീഷ് കുമാറിനെതിരായ കള്ളക്കേസെന്നു ബിജെപി നേതാവ് പദ്മജ വേണുഗോപാൽ പറഞ്ഞു. ജനവിധിയെ അംഗീകരിക്കാനുള്ള രാഷ്ട്രീയമര്യാദ പിണറായിയും കൂട്ടരും കാണിക്കണം. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്‍റെ സ്വത്ത് കണ്ടുകെട്ടിയതടക്കം തെരഞ്ഞെടുപ്പുഫലത്തിനുശേഷം സിപിഎമ്മിനു കണ്ടകശനിയാണ്. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയോളം ചെറുതാകരുതെന്നും പദ്മജ കൂട്ടിച്ചേർത്തു.