കണ്ണീരണിഞ്ഞ് മുടപ്പുഴ ഗ്രാമം
Thursday, July 4, 2024 12:06 AM IST
സ്വന്തം ലേഖകൻ

കൊരട്ടി: ജീവിച്ചു കൊതിതീർന്നിട്ടില്ല; അടുത്ത ജന്മത്തിലും ഞങ്ങൾക്ക് ഒരുമിച്ചുജീവിക്കണം... ജിസ്മോൾ ആത്മഹത്യക്കുമുമ്പ് എഴുതിവച്ച കുറിപ്പിലെ വാക്കുകളാണിത്.

മക്കളില്ലാത്തതും സാമ്പത്തികപരാധീനതകളും ഏറെ വിഷമസന്ധിയിലാക്കിയെങ്കിലും ജീവിതം തിരികെപിടിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണത്രേ ഇരുവരും വേളാങ്കണ്ണിയിലേക്കു പോകാൻ തീരുമാനിച്ചത്. അവിടെ ചെന്ന് ഇരുവരും ജോലി കണ്ടെത്താനുള്ള പരിശ്രമവും നടത്തിയെന്നു സൂചനയുണ്ട്.

ഇരുവരും വീട്ടിൽനിന്നു പുറപ്പെടുന്നതിനുമുമ്പ് രണ്ടുപേരുടെയും സിംകാർഡുകൾ വീട്ടിൽവച്ച് പുതിയ സിംകാർഡുകൾ എടുത്തിരുന്നു. ഇവരെ കാണാതായ വിവരം കൊരട്ടി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെതുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും സിംകാർഡുകൾ ഇല്ലാത്തതുമൂലം ലൊക്കേഷൻ കണ്ടെത്തുക ബുദ്ധിമുട്ടായി. അയൽവാസിയെയും ജിസ്മോളുടെ സുഹൃത്തിനെയും വിളിച്ചപ്പോൾമാത്രമാണ് വേളാങ്കണ്ണിയിലുണ്ടെന്ന വിവരം അറിഞ്ഞത്.

പൊതുവെ ശാന്തശീലരായ ഇരുവരും നാട്ടുകാർക്കു പ്രിയപ്പെട്ടവരായിരുന്നു. മുടപ്പുഴ ഡാമിനു സമീപമാണ് ഇവരുടെ വീട്‌. മുടപ്പുഴ ഡാമിനോടുചേർന്ന റോഡിനു വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടും പൊതുകാര്യങ്ങളിലും മുൻനിരയിൽനിന്ന് ആത്മാർഥമായി പ്രവർത്തിക്കുന്നവനാണ് ആന്‍റു. ജിസ്മോളും കാര്യപ്രാപ്തിയോടെയും സൗഹൃദത്തോടെയും ഇടപെടുന്നയാളാണെന്നാണ് നാട്ടുകാർ പറയുന്നത്.

കുട്ടികൾ ഇല്ലാത്തതിനാൽ ചികിത്സ തേടിയിരുന്നു ദമ്പതികൾ. ഇതിലും, ജാതിത്തോട്ടങ്ങൾ പാട്ടത്തിനെടുത്തു കച്ചവടം നടത്തിയതിലും സാമ്പത്തികബാധ്യത ഉണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ, ഭീമമായ കടമൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.