വിശുദ്ധ യൗസേപ്പിതാവിനെ ഉമ്മവയ്ക്കുന്ന ഉണ്ണീശോ; പൂങ്കുന്നത്ത് അപൂർവരൂപം
Wednesday, July 3, 2024 1:18 AM IST
തൃശൂർ: വളർത്തുപിതാവായ മാർ യൗസേപ്പിനെ ഗാഢമായി സ്നേഹിക്കുന്ന ഉണ്ണീശോയുടെ അപൂർവരൂപം ശ്രദ്ധേയമാകുന്നു. തൃശൂർ പൂങ്കുന്നം പള്ളി അങ്കണത്തിലെ കപ്പേളയിലാണ് ഈ വിസ്മയരൂപം സ്ഥാപിക്കപ്പെടുക. വിശുദ്ധ യൗസേപ്പിതാവിന്‍റ തോളിൽ ഇരുന്ന് കുസൃതിച്ചിരിയോടെ ഉമ്മവയ്ക്കുന്ന ഉണ്ണീശോയും ഉണ്ണീശോയെ വാത്സല്യത്തോടെ നോക്കുന്ന യൗസേപ്പിതാവുമാണീ തിരുസ്വരൂപം.

ദൈവദർശനങ്ങളുടെ തോഴനായ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ദൈവസ്നേഹത്തിന്‍റെ ആഴം വിളിച്ചറിയിക്കുന്ന ഒരു തിരുസ്വരൂപത്തിനുവേണ്ടിയുള്ള അന്വേഷണാന്ത്യത്തിലാണ് ഈ രൂപം നിർമിക്കാൻ സെന്‍റ് ജോസഫ്സ് ഇടവകയോഗം തീരുമാനിച്ചത്. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി ലാൽ വർഗീസാണ് ശില്പി. സ്പോൺസർ ഇടവകക്കാരനായ ലാനി പുതിയപറമ്പിലും.

തിരുസ്വരൂപ വെഞ്ചരിപ്പ് ഇന്ന് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിക്കും. എല്ലാ മാസാദ്യ ബുധനാഴ്ചകളിലും വൈകുന്നേരം ആറിനു പള്ളിയിൽ വിശുദ്ധകുർബാനയും ലദീഞ്ഞും നൊവേനയും നേർച്ചയൂണും ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ആന്‍റണി കുരുതുകുളങ്ങര, കൈക്കാരന്മാരായ ഡോ. സിജോ ജോസ്, വിൽസൺ ചീനിക്കൽ, റാഫേൽ പാലത്തിങ്കൽ എന്നിവർ അറിയിച്ചു.